Picsart 23 02 18 11 55 49 243

ബലാത്സംഗ കേസിൽ പ്രതിയായ സന്ദീപ് ലാമിച്ചാനെയെ കളത്തിൽ അവഗണിച്ച് സ്കോട്ട്‌ലൻഡ് പ്രതിഷേധം

ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയ്ക്കിടെ ഇന്നലെ നടന്ന മൂന്നാം മത്സരത്തിന് ഇടയിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയുമായി ഹസ്തദാനം ചെയ്യാൻ സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീം വിസമ്മതിച്ചു. സ്കോട്ട്ലൻഡ് ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ അടക്കമുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായാണ് ലാമിചാനെയെ അവഗണിച്ചത്. നമീബിയയും ഉൾപ്പെടുന്ന പരമ്പരയിൽ ലാമിച്ചാനെയുടെ സാന്നിദ്ധ്യം ഏറെ വിവാദം ആയിരുന്നു‌. നേരത്തെ നമീബയും താരത്തിന് കൈ നൽകാൻ വിസമ്മതിച്ചിരുന്നു.

നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ലാമിച്ചാനെ ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലാണ്. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ (CAN) താരത്തിന്റെ സസ്പെൻഷൻ പിൻവലിക്കുകയും പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്തുകയും ചെയ്തത് നേപ്പാളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നിട്ടും ക്രിക്കറ്റ് അസോസിയേഷൻ താരത്തെ ടീമിൽ ഇടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാൺ ലാമിച്ചനെ അറസ്റ്റ് ചെയ്യപ്പെട്ടത്.

Exit mobile version