Site icon Fanport

സഞ്ജുവിന്റെ വെടിക്കെട്ട്, സയ്യിദ് മുഷ്താഖലിയിൽ കേരളത്തിന് 8 വിക്കറ്റ് വിജയം

Picsart 25 11 30 13 56 10 506

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"ai_enhance":1,"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}


സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ടി20 മത്സരത്തിൽ ഛത്തീസ്ഗഢ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം കേരളം അനായാസം മറികടന്നു. ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെറും 10.4 ഓവറിൽ 8 വിക്കറ്റിനാണ് കേരളം വിജയം നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്.

Picsart 23 10 25 10 54 49 557

5 കൂറ്റൻ സിക്സറുകൾ സഹിതം വെറും 15 പന്തിൽ നിന്ന് 43 റൺസ് നേടിയ സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്‌സ് ചേസിംഗിന് വേഗത കൂട്ടി. 17 പന്തിൽ 33 റൺസ് നേടിയ രോഹൻ എസ് കുന്നുമ്മലും മികച്ച പിന്തുണ നൽകി. വിഷ്ണു വിനോട് 22 റൺസുമായി സൽമാൻ നിസാർ 18 റൺസുമായി പുറത്താകാതെ നിന്നു.


മത്സരം അവസാനിക്കാൻ ഒരുപാട് ഓവറുകൾ ബാക്കിയുള്ളപ്പോൾ തന്നെ വിജയലക്ഷ്യം മറികടന്ന കേരളത്തിന്റെ ബാറ്റിംഗ് ലൈനപ്പ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഛത്തീസ്ഗഢിനായി രവി കിരണും ശുഭം അഗർവാളും ഓരോ വിക്കറ്റ് വീതം നേടിയെങ്കിലും റൺസ് ഒഴുക്ക് തടയാൻ അവർക്ക് സാധിച്ചില്ല.

നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ കെ എം ആസിഫിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ ഓൾറൗണ്ട് പ്രകടനം ടൂർണമെന്റിലെ അവരുടെ സാധ്യതകൾക്ക് കൂടുതൽ കരുത്തേകി.

Exit mobile version