ബൗളിംഗിലെ പഴയ പ്രതാപം വീണ്ടെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ഡല്‍ഹിയ്ക്ക് 129 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കൃത്യമായ ഇടവേളകളി‍ല്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയത്. ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 17ാം ഓവറില്‍ റഷീദ് ഖാന്റെ ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 43 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

ശ്രേയസ്സ് അയ്യര്‍ പുറത്തായ ശേഷം ക്രിസ് മോറിസ് നേടിയ 17 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹി 100 റണ്‍സ് കടക്കുകയായിരുന്നു. 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആതിഥേയര്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്.  അവസാന ഓവറുകളില്‍ നേടിയ ബൗണ്ടറിയും രണ്ട് സിക്സും സഹിതം 23 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് ടീമിനെ 129 റണ്‍സിലേക്ക് എത്തിച്ചത്. വെറും 13 പന്തില്‍ നിന്നാണ് അക്സര്‍ ഈ സ്കോര്‍ നേടിയത്. അവസാന ഓവറില്‍ രണ്ട് സിക്സാണ് സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ നേടിയത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് നബി രണ്ടും റഷീദ് ഖാന്‍,  സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റഷീദ് ഖാനും മികച്ച രീതിയിലാണ് സണ്‍റൈസേഴ്സിനു വേണ്ടി പന്തെറിഞ്ഞത്. നബി തന്റെ നാലോവറില്‍ 21 റണ്‍സും റഷീദ് ഖാന്‍ 18 റണ്‍സുമാണ് വിട്ട് നല്‍കിയത്.