മോശം ബൗളിംഗല്ല, കളി മാറ്റിയത് റസ്സല്‍ – റഷീദ് ഖാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഐപിഎല്‍ ആരംഭിക്കാമെന്ന തങ്ങളുടെ മോഹങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങിയത് ആന്‍ഡ്രേ റസ്സലെന്ന് പറഞ്ഞ് റഷീദ് ഖാന്‍. മത്സരം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലായിരുന്നുവെന്നും അവസാന മൂന്നോവറില്‍ 53 റണ്‍സ് എന്ന ലക്ഷ്യം ഉറപ്പായും തങ്ങള്‍ക്ക് വിജയിക്കുവാന്‍ പോന്നൊരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ റസ്സല്‍ തങ്ങളെ ഞെട്ടിച്ചുവെന്നും റഷീദ് ഖാന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ 21 റണ്‍സും ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ഇതില്‍ ബഹുഭൂരിഭാഗവും റസ്സലിന്റെ തന്നെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ 13 റണ്‍സ് മാത്രം നേടിയാല്‍ മതിയെന്നത് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയെന്ന് റഷീദ് ഖാന്‍ പറഞ്ഞു.

തങ്ളുടെ ബൗളര്‍മാര്‍ മോശം പന്തുകളെറിഞ്ഞതല്ല തോല്‍വിയ്ക്ക് കാരണം റസ്സല്‍ എല്ലാ ഷോട്ടുകളും ഉതിര്‍ത്ത് തങ്ങളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചെന്ന് റഷീദ് ഖാന്‍ പറഞ്ഞു. അവസാന മൂന്നോവര്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ പന്തെറിയുവാനായില്ല. ഇത് ടി20 ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

180ലധികം സ്കോര്‍ വിജയിക്കുവാനുള്ള സ്കോര്‍ തന്നെയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ പൊതുവേ 170ലധികം റണ്‍സ് നേടിയാല്‍ ജയിക്കാമെന്നത് ഉറപ്പാണ്. അതിലേക്ക് ഞങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചതുമായിരുന്നു എന്നാല്‍ അവസാന നിമിഷം മത്സരം കൈവിട്ട് പോയെന്ന് റഷീദ് ഖാന്‍ സമ്മതിച്ചു.