തോറ്റത് റിഷഭ് പന്തിന് മുൻപില്ലെന്ന് രോഹിത് ശർമ്മ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോറ്റത് റിഷഭ് പന്തിന്റെ പ്രകടനത്തിന്റെ മുൻപിലാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആണ് മുംബൈ ഇന്ത്യൻസിനെ 37 റൺസിന്‌ തോൽപ്പിച്ചത്. 27 പന്തിൽ പുറത്താവാതെ 78 റൺസ് നേടിയ റിഷഭ് പന്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഡൽഹി 213 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത മുംബൈ 176 റൺസിന്‌ എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു.

ഒരുപാടു പുതുമുഖങ്ങൾ ടീമിൽ ഉള്ളത്കൊണ്ട് ഐ.പി.എല്ലിലെ ആദ്യ മത്സരം മത്സരം കഠിനമാവുമെന്ന് അറിയാമായിരുന്നെന്നും രോഹിത് പറഞ്ഞു. മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഒരുപാടു പിഴവുകൾ വരുത്തിയതും തോൽവിക്ക് കാരണമായെന്ന് രോഹിത് പറഞ്ഞു. ആദ്യ 10 ഓവറിൽ മുംബൈ മത്സരത്തിൽ ഉണ്ടായിരുന്നെന്നും എന്നാൽ റിഷഭ് പന്തിന്റെ ബാറ്റിംഗ് മുംബൈ ഇന്ത്യൻസിന്റെ കയ്യിൽ മത്സരം തട്ടിയെടുത്തെന്നും രോഹിത് പറഞ്ഞു.

മുംബൈക്ക് വേണ്ടി യുവരാജ് മികച്ച പ്രകടനം പുറത്തെടുത്തെന്നും എന്നാൽ ടോപ് ഫോറിലെ ഏതെങ്കിലും ഒരു താരം 70ൽ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ മത്സര ഫലം വ്യത്യസ്‍തമാവുമായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു.