സഞ്ജു പൂജ്യത്തിന് പുറത്ത്, പൊരുതി നോക്കിയത് ജോസ് ബട്‍ലര്‍ മാത്രം, മൂന്നാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന് 194 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ മുംബൈ ഇന്ന് 57 റണ്‍സിന്റെ വിജയം നേടുകയായിരുന്നു. 18.1 ഓവറില്‍ 136 റണ്‍സിനാണ് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

Trentboult

ആദ്യ ഓവറില്‍ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാന്‍ മൂന്നോവറിനുള്ളില്‍ സ്മിത്തിനെയും സഞ്ജുവിനെയും നഷ്ടമാകുകയായിരുന്നു. 2.5 ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു സ്കോര്‍ ബോര്‍ഡില്‍ റണ്‍സ്. യശസ്വിയെയും സഞ്ജുവിനെയും ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ സ്മിത്തിന്റെ വിക്കറ്റ് ബുംറയാണ് നേടിയത്. അക്കൗണ്ട് തുറക്കാതെയായിരുന്നു ജൈസ്വാളും സഞ്ജുവും മടങ്ങിയത്.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒറ്റയാള്‍ പോരാട്ടമാണ് ജോസ് ബട്‍ലര്‍ നടത്തിയത്. 44 പന്തില്‍ നിന്ന് 70 റണ്‍സാണ് താരം നേടിയത്. സ്കോറിംഗിന് വേഗത കൊടുക്കുവാന്‍ നല്‍കി പൊള്ളാര്‍ഡ് മികച്ചൊരു ക്യാച്ചിലൂടെ ബട്‍ലറെ പുറത്താക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു.

Pollard

ജോഫ്ര ആര്‍‍ച്ചറും(24), ടോം കറന്‍(15), മഹിപാല്‍ ലോംറോര്‍(11) എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയത്. ജോഫ്ര 11 പന്തില്‍ നിന്നാണ് 24 റണ്‍സ് നേടിയത്.

Bumrahpandya

മുംബൈ നിരയില്‍ ജസ്പ്രീത് ബുംറ മികച്ചൊരു സ്പെല്ലാണ് പുറത്തെടുത്തത്. തന്റെ നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വിക്കറ്റ് നേടി താരം 4 വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ട്രെന്റ് ബോള്‍ട്ട് 26 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി പൊള്ളാര്‍ഡും രാഹുല്‍ ചഹാറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.