വിജയക്കുതിപ്പ് തുടരാൻ മുംബൈ ഇന്ത്യൻസ് പഞ്ചാബിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ നേരിടും. പഞ്ചാബിന്റെ ആദ്യ ഹോം മത്സരമാണ് ഇന്നത്തേത്. ലാസ്റ്റ് ബോൾ ത്രില്ലറിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് വിജയക്കുതിപ്പ് തുടരാനാണ് മൊഹാലിയിൽ ഇറങ്ങുക. അതെ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയം മറക്കാനാകും പഞ്ചാബിന്റെ ശ്രമം. 2012 ശേഷം മൊഹാലിയിൽ നടന്ന നാല് മത്സരങ്ങളും മുംബൈ ഇന്ത്യൻസ് ആണ് ജയിച്ചിട്ടുള്ളത്.

ഈ സീസണിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് പഞ്ചാബിനെ. ആദ്യ മത്സരത്തിൽ അശ്വിൻ- ബട്ട്ലർ മങ്കാദിങ് വിവാദമായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ സർക്കിളിനു പുറത്ത് മൂന്നു ഫീൽഡർമാർ മാത്രമായതിനാൽ ആന്ദ്രേ റസലിന് രണ്ടാം ചാൻസ് ലഭിച്ചിരുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയെങ്കിലും 200-പ്ലസ് അടിച്ചു കൂട്ടിയ കൊൽക്കത്തയുടെ ഹോം സൈഡിനെതിരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കെ എൽ രാഹുലും ക്രിസ് ഗെയ്‌ലും നിഴൽ മാത്രമായി തുടർന്നപ്പോൾ ഡേവിഡ് മില്ലറും മായങ്ക് അഗർവാളും മാത്രമേ പൊരുതി നോക്കിയുള്ളൂ. അശ്വിൻ നേതൃത്വത്തിൽ മികച്ച ബൗളിംഗ് നിര പഞ്ചാബിനുണ്ടെങ്കിലും സമ്മർദ്ദത്തിൽ ആടി ഉലയുമെന്നു ആ മത്സരം കാണിച്ച് തന്നു.

ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിൽ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. റോയൽ ചലഞ്ചേഴ്‌സിനെ പിടിച്ച് കെട്ടാൻ രോഹിത് -ഹിറ്റ്മാൻ- ശർമ്മയുടെ നേതൃതവക്കത്തിലുള്ള മുംബൈ ഇന്ത്യൻസിന് കഴിഞ്ഞു. യുവരാജ് സിങ്ങും (ഹാട്രിക്ക് സിക്സർ ) റോഹിറ്റ്‌മാനും (48) അടിച്ചു തകർക്കുകയും എബിഡിയെ കുരുക്കിയ യോർക്കറുകളുമായി ബുമ്രയും അരങ്ങ് തകർത്തപ്പോൾ മത്സരം മുംബൈ ഇന്ത്യൻസിന് സ്വന്തമായി. പരിക്കേറ്റ ആദം മിൽനെക്ക് പകരം വെസ്റ്റ് ഇൻഡീസ് താരം അൾസറി ജോസഫിനെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ചിട്ടുണ്ട്.