മികച്ച തുടക്കത്തിന് ശേഷം പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടമായി മുംബൈ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിന്റെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കം നേടി മുംബൈ ഇന്ത്യന്‍സ്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് പോകാമെന്ന മുംബൈ മോഹങ്ങള്‍ക്ക് പിയൂഷ് ചൗളയാണ് വിലങ്ങ് തടിയായത്. 16 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗില്‍ അടിച്ച് തകര്‍ത്തത് നാലോവറില്‍ 45 റണ്‍സാണ് നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം ലുംഗിസാനി ഗിഡിയെയാണ് ഡി കോക്ക് കടന്നാക്രമിച്ചത്. ലുംഗി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലും താരത്തിന്റെ ആദ്യ ഓവറില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 18 റണ്‍സാണ് ഡി കോക്ക് നേടിയത്. രോഹിത് ശര്‍മ്മ പത്ത് പന്തില്‍ നിന്ന് 12 റണ്‍സ് നേടി പിയൂഷിന് വിക്കറ്റ് നല്‍കി മടങ്ങി.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ കറന്‍ 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഡി കോക്കിനെയും മുംബൈയ്ക്ക് നഷ്ടമായി. ഷെയിന്‍ വാട്സണ്‍ ആണ് ക്യാച്ച് സ്വന്തമാക്കിയത്. ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ മുംബൈ 51 റണ്‍സാണ് നേടിയിട്ടുള്ളത്.