കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ സ്കോര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിച്ചില്ല. പൊള്ളാര്‍ഡ് 25 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള ഡികോക്കിനെ നഷ്ടമായത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 13 പന്തില്‍ നിന്ന് 25 റണ്‍സാണ് ഡി കോക്ക് നേടിയത്. പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 42 റണ്‍സ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മികച്ച തിരിച്ചുവരവ് ടീമിനായി നടത്തി.

ഷഹ്ബാസ് നദീം ഒരേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സൗരഭ് തിവാരിയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 81/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് മുംബൈ വീണു.

Shahbaznadeem

റഷീദ് ഖാന്‍ തന്റെ അവസാന ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും താരം തന്നെ കിഷന്റെ ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 19 റണ്‍‍സായിരുന്നു അപ്പോള്‍ ഇഷാന്‍ കിഷന്റെ സ്കോര്‍. 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മ പുറത്താക്കി.

നടരാജന്റെ ഓവറില്‍ ഔട്ട് വിധിക്കപ്പെട്ട കൈറണ്‍ പൊള്ളാര്‍ഡ് റിവ്യൂവിലൂടെ തീരുമാനം അതിജീവിച്ച ശേഷം മൂന്ന് സിക്സുകളാണ് ഓവറില്‍ നിന്ന് നേടിയത്. ജേസണ്‍ ഹോള്‍ഡറെയും സിക്സര്‍ പറത്തിയ പൊള്ളാര്‍ഡ് എന്നാല്‍ താരത്തിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് നേടി.