“കഴിവ് നോക്കി മാത്രമാണ് അർജുൻ തെൻഡുൽക്കറെ ടീമിൽ എടുത്തത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസം സച്ചിന്റെ മകനായ അർജുൻ ടെൻഡുൽക്കറെ ടീമിൽ എടുത്ത കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനെ. അർജുനെ ഇന്നലെ അടിസ്ഥാന തുക ആയ 20 ലക്ഷം നൽകി ആയിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വേറെ ഒരു ക്ലബും അർജുന് വേണ്ടി ലേലത്തിൽ ഇറങ്ങിയിരുന്നില്ല. സച്ചിന്റെ മകൻ എന്ന വലിയ പേര് ഉണ്ട് എങ്കിലും കഴിവ് നോക്കി മാത്രമാണ് അർജുനെ ടീമിലേക്ക് എടുത്തത് എന്ന് ജയവർധനെ പറഞ്ഞു.

സച്ചിന്റെ മകനാണ് എങ്കിലും അർജുൻ ഒരു ബൗളർ ആണ്. അർജുനെ പോലെ പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് സച്ചിൻ ആഗ്രഹിക്കും എന്നും ജയവർധെനെ പറഞ്ഞു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ്സ് ബൗളറായി അർജുൻ ഉണ്ടായിരുന്നു. അർജുൻ ഇപ്പോഴും യുവതാരമാണ്. വളരാൻ അർജുന് സമയം നൽകണം. അധികം സമ്മർദ്ദം താരത്തിന് നൽകാതെയും സൂക്ഷിക്കണം എന്നും മുംബൈ ഹെഡ് കോച്ച് പറഞ്ഞു. അർജുനൊപ്പം ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. കഠിനമായി പരിശ്രമിക്കുന്ന കുട്ടിയാണ് അർജുനെന്നും അദ്ദേഹം പറഞ്ഞു.