ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, ശിഖര്‍ ധവാന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 86 റണ്‍സാണ് 8.2 ഓവറില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ തുടക്കത്തില്‍ സ്റ്റോയിനിസിന്റെ ക്യാച്ച് കൈവിട്ട ശേഷം ആണ് താരം അടിച്ച് തകര്‍ക്കാന്‍ തുടങ്ങിയത്. താരത്തിന്റെ വ്യക്തിഗത സ്കോര്‍ 3ല്‍ നില്‍ക്കുമ്പോളാണ് ഈ അവസരം ഹോള്‍ഡര്‍ കൈവിട്ടത്.

Stoinisdhawan

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ സ്റ്റോയിനിസിനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്. പിന്നീട് ശ്രേയസ്സ് അയ്യര്‍ ശിഖര്‍ ധവാനോടൊപ്പം ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സ് ആണ് നേടിയത്.

Rashidkhan

ഹോള്‍ഡറെ കടന്നാക്രമിക്കുവാന്‍ തീരുമാനിച്ച ശ്രേയസ്സ് അയ്യറിന്റെ ശ്രമകരമായ ക്യാച്ച് കെയിന്‍ വില്യംസണ്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ അയ്യര്‍ പുറത്തായി(21). അയ്യരുടെ വിക്കറ്റ് വീണത് ഡല്‍ഹിയ്ക്ക് ഒരു തരത്തില്‍ ഗുണമായി മാറുകയായിരുന്നു.

ഹെറ്റ്മ്യര്‍ പിന്നീട് തകര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ ഡല്‍ഹി വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഹെറ്റ്മ്യറും ധവാനും ചേര്‍ന്ന് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ധവാനെ പുറത്താക്കി സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ത്തു. ഇതിനിടെ സണ്‍റൈസേഴ്സ് ഹെറ്റ്മ്യറിന്റെയും ധവാന്റെയും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ധവാന്‍ 50 പന്തില്‍ 78 റണ്‍സും ഹെറ്റ്മ്യര്‍ 22 പന്തില്‍ 42 റണ്‍സും നേടുകയായിരുന്നു.