Msdhonicsk

തലയുടെ വിളയാട്ടും അതിജീവിച്ച് സഞ്ജുവും കൂട്ടരും, മൂന്ന് റൺസ് വിജയവുമായി രാജസ്ഥാന്‍ കടന്ന് കൂടി

ചെപ്പോക്കിൽ രാജസ്ഥാന്‍ റോയൽസിന്റെ കണ്ണീര്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും വീഴ്ത്തുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് 3 റൺസ് വിജയവുമായി സഞ്ജുവും സംഘവും. അവസാന രണ്ടോവറിൽ 40 റൺസ് എന്ന ശ്രമകരമായ ലക്ഷ്യം ധോണിയും ജഡേജയും തേടിയിറങ്ങിയപ്പോള്‍ 3 റൺസ് അകലെ വരെ എത്തുവാന്‍ അവര്‍ക്കായി.

ഒരു ഘട്ടത്തിൽ 3 പന്തിൽ 7 റൺസെന്ന നിലയിൽ നിന്ന് സന്ദീപ് ശര്‍മ്മ മികച്ച ബൗളിംഗിലൂടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

തുടക്കത്തിൽ തന്നെ റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള അജിങ്ക്യ രഹാനെയും ഡെവൺ കോൺവേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

68 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും നേടിയത്. 19 പന്തിൽ 31 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രഹാനയെ അശ്വിന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

കോൺവേയും ഡുവേയും കൂടി ടീം സ്കോര്‍ മുന്നോട്ട് നയിച്ചപ്പോള്‍ വീണ്ടും അശ്വിന്‍ വിക്കറ്റുമായി സ്ട്രൈക്ക് ചെയ്തു. 8 റൺസ് നേടിയ ഡുബേയെ താരം വിക്കറ്റിന് മുന്നിൽ കുടുക്കുയായിരുന്നു.

പിന്നീട് ചെന്നൈയുടെ വിക്കറ്റുകളുമായി രാജസ്ഥാന്‍ സ്പിന്നര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു. അശ്വിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ചഹാലും സംപയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ 103/5 എന്ന നിലയിലേക്ക് ചെന്നൈ വീണു.

ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഡെവൺ കോൺവേ ചെന്നൈ പ്രതീക്ഷയുമായി ഒരു വശത്ത് നിന്നു. ചഹാല്‍ റായിഡുവിനെ പുറത്താക്കിയ അതേ ഓവറില്‍ തന്നെ ഡെവൺ കോൺവേയെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 15 ഓവറിൽ 113/6 എന്ന നിലയിലേക്ക് വീണു. 38 പന്തിൽ നിന്ന് 50 റൺസായിരുന്നു കോൺവേ നേടേണ്ടിയിരുന്നത്.

മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 59 റൺസായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. ഫിനിഷര്‍മാരായ ധോണിയും രവീന്ദ്ര ജഡേജയും ക്രീസിലുള്ളത് ചെന്നൈ ക്യാമ്പിൽ പ്രതീക്ഷ നൽകി.

ആഡം സംപ എറിഞ്ഞ 18ാം ഓവറിൽ ധോണി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 14 റൺസാണ്. ഇതോടെ 12 പന്തിൽ 40 റൺസായി മാറി ചെന്നൈയുടെ വിജയ ലക്ഷ്യം.

ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടിച്ച് ജഡേജ കസറിയപ്പോള്‍ പിറന്നത് 19 റൺസാണ്. ഇതോടെ അവസാന ഓവറിൽ 21 റൺസ് ചെന്നൈയ്ക്ക് നേടണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

സന്ദീപ് ശര്‍മ്മ ഓവര്‍ രണ്ട് വൈഡ് എറിഞ്ഞ് തുടങ്ങിയ ശേഷം രണ്ടാം പന്തിലും മൂന്നാം പന്തിലും ധോണി താരത്തെ സിക്സറിന് പറത്തുകയായിരുന്നു. ഇതോടെ മൂന്ന് പന്തിൽ ഏഴ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെങ്കിലും സന്ദീപ് അക്ഷരാര്‍ത്ഥത്തിൽ ചെപ്പോക്കിനെ ഞെട്ടിച്ച് മികച്ച രണ്ട് യോര്‍ക്കറുകള്‍ എറിഞ്ഞ് മത്സരത്തിൽ 3 റൺസ് വിജയം രാജസ്ഥാന് സമ്മാനിച്ചു.

എംഎസ് ധോണി 17 പന്തിൽ 32 റൺസും രവീന്ദ്ര ജഡേജ 15 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്ന് ഏഴാം വിക്കറ്റിൽ 59 റൺസ് കൂട്ടുകെട്ടാണ് നേടിയത്. ചെന്നൈയുടെ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസില്‍ ഒതുങ്ങി.

Exit mobile version