ഓസ്ട്രേലിയയ്ക്കെതിരെ മൊഹൈലി ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും വേഗത്തിൽ നഷ്ടമായ ഇന്ത്യ 35/2 എന്ന നിലയിലേക്ക് വീണുവെങ്കിലും 68 റൺസ് കൂട്ടുകെട്ടുമായി കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റംഗ് കൂടിയായപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ സിക്സര്‍ നേടി ഹാര്‍ദ്ദിക് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.