ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ രോഹന്‍ കുന്നുമ്മലും ബേസിൽ തമ്പിയും

ദുലീപ് ട്രോഫിയ്ക്കുള്ള സൗത്ത് സോൺ ടീമിൽ മലയാളി താരങ്ങളായ രോഹന്‍ കുന്നുമ്മലിനും ബേസിൽ തമ്പിയ്ക്കും ഇടം. കൊച്ചിയിലാണ് സൗത്ത് സോൺ സെലക്ഷന്‍ കമ്മിറ്റി കൂടിയത്. 15 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഹനുമ വിഹാരിയാണ് ടീമിന്റെ നായകന്‍. മയാംഗ് അഗര്‍വാളിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

Img 20220226 180352സെപ്റ്റംബര്‍ 8 മുതൽ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുന്നത്. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ടേ എന്നിവരും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

സൗത്ത് സോൺ: H Vihari (cap), Mayank Agarwal (vc), Rohan Kunnummal, Devdutt Padikal, Manish Pandey, B Inderjit,Eknath Kerkar, Ricky Bhui, Sai Kishore, K Gowtham, Basil Thampi, Ravi Teja, V C Stephen, Tanay Tyagarajan, Lakshay Garg

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, കൂച്ച് ബെഹാര്‍ ട്രോഫി മാറ്റി വെച്ചു

കൂച്ച് ബെഹാര്‍ ട്രോഫി മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് ബിസിസിഐ. മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം ആണ് ഈ തീരുമാനം. പൂനെയിലാണ് ഈ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

പങ്കെടുക്കുന്ന ടീമുകളിലും കോവിഡ് കേസുകള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ ജനുവരി 11ന് ആരംഭിക്കുവാനിരിക്കവെയാണ് ഈ തീരുമാനം.

ബറോഡയ്ക്ക് സ്പോൺസര്‍ഷിപ്പുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബറോഡ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സ്പോൺസര്‍ഷിപ്പ് ലഭിച്ചിരിക്കുന്നുവെന്ന് അറിയിച്ച് അസോസ്സിയേഷന്‍ സിഇഒ ശിശിര്‍ ഹത്തംഗിടി. ആഭ്യന്തര ക്രിക്കറ്റിനെ ഉയര്‍ത്തുന്നതിനായി ആദിത്യ ബിര്‍ള ഗ്രൂപ്പാണ് സ്പോൺസര്‍ഷിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്.

50 ലക്ഷം രൂപയാണ് ബറോഡ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി സ്പോൺസര്‍ഷിപ്പായി ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കുന്നത്. അസോസ്സിയേഷനുകള്‍ക്ക് ബിസിസിഐ സഹായം താരങ്ങളുടെ വേതനമെന്ന നിലയിൽ ലഭിയ്ക്കുന്നുണ്ടെങ്കിലും ഗ്രാസ് റൂട്ടിൽ ക്രിക്കറ്റ് വളര്‍ത്തുന്നതിന് ഇത്തരം സ്പോൺസര്‍ഷിപ്പുകള്‍ തുണയാകുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിനെതിരെ 83 റൺസ് വിജയം രാജസ്ഥാന്‍ വിനൂ മങ്കഡ് ട്രോഫി ക്വാര്‍ട്ടറിൽ, കേരളത്തിനായി തിളങ്ങിയത് ഷൗൺ റോജര്‍ മാത്രം

കേരളത്തിനെതിരെ നേടിയ 83 റൺസ് വിജയത്തോടു കൂടി വിനൂ മങ്കഡ് ട്രോഫിയുടെ ക്വാര്‍ട്ടറിൽ കടന്ന രാജസ്ഥാന്‍. ഇന്ന് മൊടേര നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 238/9 എന്ന സ്കോറാണ് നേടിയത്. കേരളം 155 റൺസിന് ഓള്‍ഔട്ട് ആയി. എന്‍എച്ച് സച്ദേവ്(59), രോഹന്‍ വിജയ് രാജ്ബര്‍(44), പിഎം സിംഗ് രാഥോര്‍(42*) എന്നിവരാണ് രാജസ്ഥാനായി തിളങ്ങിയത്. കേരളത്തിനായി ഷൗൺ റോജര്‍ 3 വിക്കറ്റ് നേടി.

76 റൺസ് നേടിയ ഷൗൺ റോജര്‍ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. 42.2 ഓവറിൽ കേരളം 155 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ രാജസ്ഥാന്റെ സലാവുദ്ദീന്‍ 4 വിക്കറ്റ് നേടി.

കേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം

വിനൂ മങ്കഡ് ട്രോഫിയിൽ കേരളവും ബറോഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 270/7 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം തടസ്സപ്പെടുന്നത്. ഷൗൺ റോജറും രോഹന്‍ നായരും നേടിയ ശതകങ്ങളാണ് കേരളത്തിന് മികച്ച സ്കോര്‍ നല്‍കിയത്.

ഷൗൺ 121 റൺസും രോഹന്‍ പുറത്താകാതെ 100 റൺസും നേടിയപ്പോള്‍ ബറോഡയ്ക്ക് വേണ്ടി കരൺ ഉമട്ട് നാല് വിക്കറ്റ് നേടി.

9 വിക്കറ്റിന്റെ അനായാസ ജയവുമായി പഞ്ചാബ്, കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. പഞ്ചാബിനെതിരെ 120 റൺസിന് കേരളം ഓള്‍ഔട്ട് ആയപ്പോള്‍ 34.1 ഓവറിൽ 121 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് നേടിയത്. ഓപ്പണര്‍ ജസ്കരൺവീര്‍ സിംഗ് പോള്‍ 54 റൺസും റുഷിൽ ശ്രീവാസ്തവ 40 റൺസും നേടിയപ്പോള്‍ ഉദയ് സഹരൺ പുറത്താകാതെ 18 റൺസുമായി ജസ്കരൺവീര്‍ സിംഗിനൊപ്പം ക്രീസിലുണ്ടായിരുന്നു.

ഒന്നാം വിക്കറ്റിൽ 69 റൺസാണ് റുഷിൽ-ജസ്കരൺവീര്‍ കൂട്ടുകെട്ട് നേടിയത്. കേരളത്തിന്റെ ഏക വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് വിജയ് എസ് വിശ്വനാഥ് ആണ്.

പഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്

വിനൂ മങ്കഡ് ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കേരളം. പ‍ഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 42.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ രോഹന്‍ നായര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍ അബൂബക്കര്‍(22), വരുൺ നായനാര്‍(16), അഭിഷേക് ജെ നായര്‍ (15) എന്നിവരാണ് രണ്ടക്ക സ്കോര്‍ കണ്ടെത്തിയ മറ്റു താരങ്ങള്‍.

5 വിക്കറ്റ് നേടിയ ഹര്‍ഷ്ദീപ് സിംഗ് ആണ് പഞ്ചാബിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. യഷ്പാവന്‍ജോത് സിംഗ് മൂന്ന് വിക്കറ്റും നേടി.

ഹരിയാനയ്ക്ക് 55 റൺസ് വിജയം, കേരളത്തിന് ആദ്യ തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ ആദ്യ തോല്‍വിയേറ്റ് വാങ്ങി കേരളം. ഹരിയാനയ്ക്കെതിരെ 55 റൺസിന്റെ പരാജയം ആണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. 295/7 എന്ന് സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഹരിയാന നേടിയത്. അഹാന്‍ പോഡ്ഡര്‍(84), ദിനേഷ് ബാന(70*) എന്നിവര്‍ക്കൊപ്പം നിഷാന്ത് സിന്ധു(44), അരുൺ കുമാര്‍(39) എന്നിവരാണ് ഹരിയാനയ്ക്കായി റൺസ് കണ്ടെത്തിയത്. കേരളത്തിനായി മോഹിത് ഷിബു മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി വരുൺ നായനാരും(60), ഷൗൺ റോജറും(58) അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ പോയപ്പോള്‍ കേരളം 49.2 ഓവറിൽ 240 റൺസിന് ഓള്‍ഔട്ട് ആയി. ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു മൂന്നും വിവേക് കുമാര്‍, അനുജ് താക്രൽ, അര്‍മാന്‍ ജാക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിൽ മറികടക്കുകയായിരുന്നു.

മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷൗൺ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് കേരള ബൗളര്‍മാരിൽ തിളങ്ങിയത്. വിജയ് എസ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റും നേടി. 88/9 എന്ന നിലയിലേക്ക് വീണ ഉത്തരാഖണ്ഡിനെ 45 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 29 റൺസ് നേടിയ സത്യം ബാലിയനും 19 റൺസുമായി പുറത്താകാതെ നിന്ന സുഹൈലുമാണ് ഈ ചെറുത്തുനില്പുയര്‍ത്തിയത്. സന്‍സ്കാര്‍ റാവത് 25 റൺസ് നേടി.

കേരളത്തിനായി അഭിഷേക് ജെ നായര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയി. ഷൗൺ റോജര്‍(22), രോഹന്‍ നായര്‍(22) എന്നിവര്‍ക്കൊപ്പം പ്രീതിഷ് 16 റൺസുമായി പുറത്താകാതെ നിന്നു. ആസിഫ് അലിയാണ്(8*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ വരുൺ നായനാര്‍ 14 റൺസ് നേടി പുറത്തായി.

രക്ഷയ്ക്കെത്തി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്, ലോ സ്കോറിംഗ് ത്രില്ലറിൽ കേരളത്തിന് 1 വിക്കറ്റ് വിജയം

വിനൂ മങ്കഡ് ട്രോഫിയിൽ ബംഗാളിനെ 119 റൺസിന് ഓള്‍ഔട്ടാക്കിയ ശേഷം ലക്ഷ്യം തേടിയിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 71/6 എന്ന നിലയിലേക്ക് വീണുവെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്.

ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയ 39 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ കേരളത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. വിജയം 10 റൺസ് അകലെയുള്ളപ്പോള്‍ പ്രീതിഷ്(29) പുറത്തായെങ്കിലും ഗൗതം മോഹന്‍ ടീമിന്റെ വിജയം ഉറപ്പാക്കി.

എട്ടാം വിക്കറ്റിൽ ഗൗതവും വിജയ് എസ് വിശ്വനാഥും ചേര്‍ന്ന് എട്ട് റൺസ് കൂടി നേടിയെങ്കിലും 5 റൺസ് നേടിയ വിജയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. അതേ ഓവറിൽ മോഹിത് ഷിബുവിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായപ്പോള്‍ സ്കോറുകള്‍ ഒപ്പത്തിനൊപ്പമായിരുന്നു. രവി കുമാറിനാണ് ഇരു വിക്കറ്റുകളും ലഭിച്ചത്.

ഗൗതം മോഹന്‍ 24 റൺസുമായി പുറത്താകാതെ നിന്നു.

ബംഗാളിനെ എറിഞ്ഞിട്ട് കേരളം, വിജയ് വിശ്വനാഥിന് 5 വിക്കറ്റ്

വിനൂ മങ്കഡ് ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാളിന്റെ ഇന്നിംഗ്സ് 29.1 ഓവറിൽ അവസാനിപ്പിച്ചപ്പോള്‍ എതിരാളികള്‍ നേടിയത് 119 റൺസ് മാത്രമാണ്.

5 വിക്കറ്റ് നേടിയ വിജയ് വിശ്വനാഥ് ആണ് കേരള നിരയില്‍ തിളങ്ങിയത്. മിലിന്ദ് മോണ്ടൽ 25 റൺസുമായി ബംഗാളിന്റെ ടോപ് സ്കോറര്‍ ആയി. 18 റൺസ് നേടിയ ആയുഷ് കുമാര്‍ സിംഗ് ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വിനയ് വര്‍ഗീസ് മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ മികവ് കാട്ടി.

ഇന്ത്യയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ച് ബിസിസിഐ

2021-2022ലേക്കുള്ള ബിസിസിഐയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 21ന് സീനിയര്‍ വനിത വൺ ഡേ ലീഗോട് കൂടിയാണ് സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച രഞ്ജി ട്രോഫി സീസൺ നവംബര്‍ 16 2021 മുതൽ ഫെബ്രുവരി 19 2022 വരെയുള്ള മൂന്ന് മാസത്തേ കാലാവധിയിൽ നടക്കും.

പുരുഷ വിഭാഗത്തിൽ സയ്യദ് മുഷ്താഖ് അലി ട്രോഫിയാണ് സീസണിലെ ആദ്യ ടൂര്‍ണ്ണമെന്റ്. ഒക്ടോബര്‍ 20 മുതൽ നവംബര്‍ 12 വരെ ടൂര്‍ണ്ണമെന്റ് നടക്കും. വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതൽ മാര്‍ച്ച് 26 വരെ നടക്കും.

കഴിഞ്ഞ വര്‍ഷം ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ബിസിസിഐ നടത്തിയിരുന്നു. ടി20യിൽ തമിഴ്നാടും വിജയ് ഹസാരെയിൽ മുംബൈയും ആയിരുന്നു ജേതാക്കള്‍.

Exit mobile version