Site icon Fanport

പാകിസ്ഥാനെതിരെ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് യുവരാജ് സിംഗ്

2011 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. മൊഹാലിയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ 29 റൺസ് തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചിരുന്നു. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ ജയം മുൻപിൽ കണ്ടിരുന്നുവെന്നും അന്ന് സച്ചിൻ ടെണ്ടുൽക്കർ പാകിസ്ഥാൻ താരങ്ങൾ 4 തവണ പുറത്താക്കുന്നതിൽ രക്ഷപെടുകയും ചെയ്‌തെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് സച്ചിൻ 85 പന്തിൽ 87 റൺസ് എടുത്ത് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചിരുന്നു.

കൂടാതെ തന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയിലെ ഗ്രൗണ്ട് തനിക്ക് ഭാഗ്യമില്ലാത്തത് ആണെന്നും യുവരാജ് സിംഗ് പറഞ്ഞു. അന്ന് മൊഹാലിയിൽ പാകിസ്ഥാനെതിരെ കളിച്ചപ്പോൾ താൻ ആദ്യ പന്തിൽ തന്നെ പുറത്തായെന്നും യുവരാജ് സിംഗ് പറഞ്ഞു. താൻ മൊഹാലിയിലെ ഹോം ഗ്രൗണ്ടിൽ തന്നെയാണ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതെന്നും തന്റെ കാൽമുട്ടും കൈക്കും പൊട്ടലേറ്റതും ഈ ഗ്രൗണ്ടിൽ വെച്ച് തന്നെയാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

Exit mobile version