പുതുക്കിയ ലക്ഷ്യമായ 8 ഓവറിൽ 62 റൺസ് തേടിയിറങ്ങിയ ടിസിയുവിനെ എറിഞ്ഞ് ഇട്ട് മിഥുന്‍, താരത്തിന്റെ 6 വിക്കറ്റ് നേട്ടത്തിൽ ഏജീസിന് വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏജീസ് ഓഫീസിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് 24 ഓവറിൽ 184/6 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. പിഎം ജിനീഷ്(48*), വൈശാഖ് ചന്ദ്രന്‍(58) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഏജീസ് ഈ സ്കോര്‍ നേടിയത്. ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന് വേണ്ടി വിശ്വജിത്ത് ബാഹുലേയന്‍, ശ്യാം ശങ്കര്‍, കെവിന്‍ പീറ്റര്‍ ഓസ്കാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലക്ഷ്യം എട്ടോവറിൽ 62 റൺസായി പുതുക്കി നൽകിയെങ്കിലും ടിസിയു 7.1 ഓവറിൽ 40 റൺസിന് ഓള്‍ഔട്ട് ആയി. എസ് മിഥുന്‍ ഒരോവറിൽ മൂന്ന് വിക്കറ്റ് നേടിയാണ് ടിസിയുവിന്റെ നടുവൊടിച്ചത്. 21 റൺസിന്റെ വിജയമാണ് ഏജീസ് മത്സരത്തിൽ നേടിയത്.

Exit mobile version