ഹറികെയന്‍സിനെതിരെ ഹാട്രിക്കുമായി മുജീബ് ഉര്‍ റഹ്മാന്‍

ബിഗ് ബാഷില്‍ ഇന്നത്തെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ ഹാട്രിക്ക് നേടി മുജീബ് ഉര്‍ റഹ്മാന്‍ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് മുജീബ് സ്വന്തമാക്കിയത്. കീമോ പോള്‍, വില്‍ പാര്‍ക്കര്‍, സ്കോട്ട് ബോളണ്ട് എന്നിവരുടെ വിക്കറ്റുകളാണ് ഹാട്രിക്കിനായി മുജീബ് നേടിയത്. നേരത്തെ ബെന്‍ മക്ഡര്‍മട്ടിനെയും ദാവിദ് മലനെയും മുജീബ് പുറത്താക്കി.

മലന്‍(39), ടിം ഡേവിഡ്(36), കോളിന്‍ ഇന്‍ഗ്രാം(24) എന്നിവരുടെ ശ്രമ ഫലമായി ഹോബാര്‍ട്ട് 150 റണ്‍സിലേക്ക് എത്തുകയായിരുന്നു.

വെടിക്കെട്ടുമായി പൂരൻ, അവസാന 9 ഓവറിൽ 129 റൺസ് അടിച്ച് മെൽബൺ സ്റ്റാർസ്

ബിഗ് ബാഷ് സീസണിലെ തന്റെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി വെസ്റ്റിൻഡീസ് താരം പൂറാൻ. സിഡ്നി സിക്സേഴ്സിന് എതിരായ മത്സരത്തിൽ ആയിരുന്നു പൂറാന്റെ വെടിക്കെട്ട് കണ്ടത്. മെൽബൺ സ്റ്റാർസ് പൂറാന്റെയും മാൽസ്വെലിന്റെയും മികവിൽ 193 റൺസ് എന്ന വിജയ ലക്ഷ്യം ഉയർത്തി. 4 വിക്കറ്റിന് 49 റൺസ് എന്ന നിലയിൽ പതറിയ മെൽബൺ സ്റ്റാർസിനെ മാക്സ്വെലും പൂറാനും ആണ്. 193-5 എന്ന നിലയി എത്തിച്ചത്.

പൂറാൻ 26 പന്തിൽ നിന്ന് 65 റൺസ് എടുത്താണ് പുറത്തായത്. എട്ടു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്ന ഇന്നിങ്സ് ആയിരുന്നു. 17 പന്തിൽ തന്നെ അദ്ദേഹം അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. മാക്സ്‌വെൽ 47 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും അഞ്ചു സിക്സും മാക്സ്‌വെൽ നേടി. അവസാന 54 പന്തിൽ നിന്ന് 129 റൺസ് ആണ് മെൽബൺ സ്റ്റാർസ് അടിച്ചു കൂട്ടിയത്.

പീറ്റര്‍ സിഡിലിന് അഞ്ച് വിക്കറ്റ്, അനായാസ ജയവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ മികച്ച വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സിനെ 146 റണ്‍സിന് എറിഞ്ഞിട്ട ശേഷം സ്ട്രൈക്കേഴ്സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടക്കുകയായിരുന്നു. പീറ്റര്‍ സിഡില്‍ നേടിയ അഞ്ച് വിക്കറ്റാണ് ഹോബാര്‍ട്ടിന്റെ നടുവൊടിച്ചത്.

താരം തന്റെ 3.3 ഓവറില്‍ 16 റണ്‍സ് വിട്ട് നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. 46 റണ്‍സ് വീതം നേടിയ ബെന്‍ മക്ഡര്‍മട്ടും കോളിന്‍ ഇന്‍ഗ്രാമുമാണ് ഹോബാര്‍ട്ട് നിരയില്‍ തിളങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സ് നേടി.

അഡിലെയ്ഡിനായി ജാക്ക് വെത്തറാള്‍ഡ് പുറത്താകാതെ 68 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അലെക്സ് കാറെ നേടിയ 55 റണ്‍സും നിര്‍ണ്ണായകമായി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷമാണ് അഡിലെയ്ഡ് 107 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയത്.

ക്രിസ് ലിന്നിനും സഹ താരത്തിനും പിഴ

കോവിഡ് പ്രൊട്ടോക്കോളിന്റെ ലംഘനത്തിന്റെ പേരില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് താരങ്ങളായ ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇരുവരുടെയും ഫ്രാഞ്ചൈസിയായ ഹീറ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ പിഴ വിധിച്ചിട്ടുണ്ട്. ലംഘനം ചെറിയ തോതിലുള്ളതാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അഭിപ്രായപ്പെട്ടത്.

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ $50000 ആണ് പിഴയായി വിധിച്ചത്. ഇരു താരങ്ങള്‍ക്കും $10000 പിഴയായി വിധിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിച്ച് ഫ്രാഞ്ചൈസിയോടും ഇരു താരങ്ങളോടും ക്രിക്കറ്റ് ഓസ്ട്രേലിയ നന്ദി അറിയിച്ചു.

ഇരു താരങ്ങളോടും ടീം ഹഡിലില്‍ നിന്ന് മാറി നില്‍ക്കുവാനും ഡഗ് ഔട്ടില്‍ ഇരിക്കുന്നതില്‍ നിന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയേല്‍ സാംസ്, സിഡ്നി തണ്ടറിന് ആദ്യ വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി വിജയം കുറിച്ചു.

ഒരു ഘട്ടത്തില്‍ 80/5 എന്ന നിലയിലേക്ക് വീണ തണ്ടറിനെ ബെന്‍ കട്ടിംഗ്-ഡാനിയേല്‍ സാംസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 69 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ന്നത് 29 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് പുറത്തായപ്പോളാണ്.

എന്നാല്‍ ഏഴ് സിക്സുകളുടെ അകമ്പടിയോടെ 25 പന്തില്‍ നിന്ന് 65 റണ്‍സുമായി ഡാനിയേല്‍ സാംസ് മത്സരഗതിയെ മാറ്റി മറിയ്ക്കുകയായിരുന്നു. ഉസ്മാന്‍ ഖവാജ(17), അലെക്സ് റോസ്(34),ബാക്സ്റ്റര്‍ ഹോള്‍ട്ട്(23) എന്നിവരാണ് തണ്ടറിനായി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ജാക്ക് വൈല്‍ഡര്‍മത്ത് മന്ന് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കാര്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയത് ബ്രിസ്ബെയിന് തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് ക്രിസ് ലിന്‍(69), ജാക്ക് വൈല്‍ഡര്‍മത്ത്(11 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 178 റണ്‍സ് നേടിയത്. ഡാനിയേല്‍ സാംസും ജോനാഥന്‍ കുക്കും രണ്ട് വീതം വിക്കറ്റും മത്സരത്തില്‍ നേടി.

60 റണ്‍സിന് ഓള്‍ഔട്ട് ആയി മെല്‍ബേണ്‍ റെനഗേഡ്സ്, വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്

ജോഷ് ഫിലിപ്പിന്റെ 95 റണ്‍സും ബെന്‍ ഡ്വാര്‍ഷൂയിസ്, സ്റ്റീവ് ഒക്കേഫെ എന്നിവരുടെ മികച്ച ബൗളിംഗ് ഒരുമിച്ചപ്പോള്‍ വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേഴ്സ് 205 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 57 പന്തില്‍ 95 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേയും 19 പന്തില്‍ 45 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്കുമാണ് സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. ഡാനിയേല്‍ ഹ്യൂജ്സ് 32 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റെനഗേഡ്സ് 10.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ ഡ്വാര്‍ഷൂയിസ് നാലും സ്റ്റീവ് ഒക്കേഫെ മൂന്നും വിക്കറ്റാണ് സിഡ്നി സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. 145 റണ്‍സിന്റെ വിജയം ആണ് സിക്സേഴ്സ് സ്വന്തമാക്കിയത്.

61 റണ്‍സുമായി പൊരുതി നോക്കി അവസാന വിക്കറ്റ് കൂട്ടുകെട്ട്, എന്നാല്‍ സ്ട്രൈക്കേഴ്സിന് വിജയമില്ല

ബിഗ് ബാഷില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനോട് 11 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. അവസാന വിക്കറ്റില്‍ 61 റണ്‍സ് നേടിയ ഡാനിയേല്‍ വോറെല്‍(62*), ഡാനി ബ്രിഗ്സ് കൂട്ടുകെട്ടാണ് 102/9 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 163 റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ 174 റണ്‍സെന്ന ഹോബാര്‍ട്ടിന്റെ സ്കോറിന് 11 റണ്‍സ് അകലെ മാത്രമേ സ്ട്രൈക്കേഴ്സിന് എത്തുവാന്‍ സാധിച്ചുള്ളു.

Strikershurricanes

33 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഹോബാര്‍ട്ടിന് വേണ്ടി ജെയിംസ് ഫോക്നര്‍ 3 വിക്കറ്റും ജോഹന്‍ ബോത്ത, റൈലി മെറേഡിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

48 പന്തില്‍ 72 റണ്‍സ് നേടിയ ഡാര്‍സി ഷോര്‍ട്ടിനൊപ്പം വില്‍ ജാക്സ്(34), കോളിന്‍ ഇന്‍ഗ്രാം(25), ടിം ഡേവിഡ്(21*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയത്.

സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും

ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും കസറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.

ബെന്‍ ഡങ്ക്(16), നിക്ക് ലാര്‍ക്കിന്‍(15), ആന്‍ഡ്രേ ഫ്ലെച്ചര്‍(12) എന്നിവരും സ്റ്റാര്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ചു. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

20 ഓവറില്‍ 147/9 എന്ന നിലയില്‍ സിഡ്നിയെ ഒതുക്കിയാണ് 22 റണ്‍സിന്റെ വിജയം മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്. അലെക്സ് ഹെയില്‍സ്-കാല്ലം ഫെര്‍ഗൂസണ്‍ കൂട്ടുകെട്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് മത്സരത്തില്‍ സിഡ്നിയുടെ പ്രതീക്ഷയായി നിന്നത്.

ഫെര്‍ഗൂസണ്‍ 54 റണ്‍സും ഹെയില്‍സ് 46 റണ്‍സും നേടി മടങ്ങിയ ശേഷം വലിയ വെല്ലുവിളിയുയര്‍ത്താതെ സിഡ്നി കീഴടങ്ങി. ലിയാം ഹാച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ആഡം സംപയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന് രണ്ട് വിക്കറ്റ് ലഭിച്ചു.

മെല്‍ബേണ്‍ സ്റ്റാര്‍സിന് ആറ് വിക്കറ്റ് വിജയം

ബിഗ് ബാഷില്‍ ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വിജയം. ബ്രിസ്ബെയിന്‍ ഹീറ്റിനെ 125 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍, 46 റണ്‍സുമായി പുറത്താകാതെ നിന്ന ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവരാണ് മെല്‍ബേണിന്റെ വിജയം ഒരുക്കിയത്. ബ്രിസ്ബെയിന് വേണ്ടി ജാക്ക് വുഡ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ടോം കൂപ്പര്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ബ്രയന്റ്(20), ക്രിസ് ലിന്‍(20) എന്നിവര്‍ മാത്രമാണ് 20 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രീതിയില്‍ പുറത്തായപ്പോള്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ നാല് വിക്കറ്റ് നേടി. തന്റെ 3.5 ഓവറില്‍ താരം വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ദില്‍ബര്‍ ഹുസൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഹാരിസ് റൗഫ് മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരും

അന്താരാഷ്ട്ര ഷെഡ്യൂളിലെ മാറ്റം പാക്കിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ വീണ്ടും മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരുവാന്‍ സഹായിക്കും. ജനുവരി 2021ല്‍ ടീമിനൊപ്പം ചേരുന്ന താരം ഫെബ്രുവരിയുടെ തുടക്കം വരെ ടീമിനൊപ്പം ബിഗ് ബാഷില്‍ കളിക്കും. ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവര്‍ക്ക് പിന്നാലെ ടീമിലെത്തുന്ന മൂന്നാമത്തെ വിദേശ താരമാണ് ഹാരിസ് റൗഫ്. അതേ സമയം ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ടീം സ്വന്തമാക്കിയെന്നും അഭ്യൂഹം പരക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ടീമിനൊപ്പം തുടരുന്നതിനാല്‍ ഈ സീസണില്‍ താരം ബിഗ് ബാഷ് കളിക്കില്ലെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ കഴിഞ്ഞ ആഴ്ച അതില്‍ വ്യക്തത വന്നുവെന്നും താരം ടീമിനൊപ്പം ചേരുമെന്നും അറിയിക്കുകയായിരുന്നുവെന്നും സ്റ്റാര്‍സ് മാനേജ്മെന്റ് അറിയിച്ചു.

താരത്തിന്റെ വരവ് ടീമിന്റെ പേസ് ബൗളിംഗ് നിരയെ കരുത്തരാക്കുമെന്ന് സ്റ്റാര്‍സ് കോച്ച് ഡേവിഡ് ഹസ്സി വ്യക്തമാക്കി.

ഹോബാര്‍ട്ടിന് ബിഗ് ബാഷില്‍ വിജയത്തുടക്കം

ബിഗ് ബാഷ് 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന് വിജയം. 16 റണ്‍സിന് സിഡ്നി സിക്സേഴ്സിനെ വീഴ്ത്തിയാണ് ഹോബാര്‍ട്ട് തുടങ്ങിയത്. ടോസ് നേടിയ സിഡ്നി ഹോബാര്‍ട്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വില്‍ ജാക്സും ഡാര്‍സി ഷോര്‍ട്ടും പൂജ്യത്തിന് പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു ഹോബാര്‍ട്ട് നേടിയത്. അവിടെ നിന്ന് കോളിന്‍ ഇന്‍ഗ്രാം(55), ടിം ഡേവിഡ്(58), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(24) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് 178 റണ്‍സ് നേടിയത്. സിഡ്നി സിക്സേഴ്സിന് വേണ്ടി ഡാന്‍ ക്രിസ്റ്റ്യനും ബെന്‍ ഡ്വാര്‍ഷൂയിസും മൂന്ന് വീതം വിക്കറ്റ് നേടി.

മറുപി ബാറ്റിംഗിനിറങ്ങിയ സിഡ്നിയ്ക്കായി ജാക്ക് എഡ്വേര്‍ഡ്സും ജെയിംസ് വിന്‍സും മികച്ച പ്രകടനം നടത്തിയെങ്കിലും ഇരുവരും പുറത്തായ ശേഷം സിഡ്നി സിക്സേഴ്സിന്റെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ട് നേടുവാന്‍ ഇവര്‍ക്കായെങ്കിലും 41 പന്തില്‍ 67 റണ്‍സ് നേടിയ ജെയിംസ് വിന്‍സ് പുറത്തായ അധികം വൈകാതെ ജാക്ക് എഡ്വേര്‍ഡ്സും(47) പുറത്തായപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമേ സിഡ്നി നേടിയുള്ളു.

ജെയിംസ് ഫോക്നര്‍, റൈലി മെറിഡിത്ത് എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ടോം കറന് പകരക്കാരനെ പ്രഖ്യാപിച്ച് സിഡ്നി സിക്സേഴ്സ്

ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ടോ കറന് പകരം താരത്തെ കണ്ടെത്തി സിഡ്നി സിക്സേഴ്സ്. നോട്ടിംഗാഷയര്‍ പേസര്‍ ജേക്ക് ബോള്‍ ആണ് ടോം കറന്റെ പകരക്കാരനായി സിഡ്നി സിക്സേഴ്സ് കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ എത്തി 14 ദിവസത്തെ ക്വാറന്റൈന് ശേഷം താരം മറ്റു ടീമംഗങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ താരം ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പമാണ്. താരത്തെ റിസര്‍വ് താരമായാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നത്. ഇതാദ്യമായാണ് താരം ഒരു വിദേശ ടി20 ലീഗില്‍ കളിക്കുന്നത്. നോട്ടിംഗാഷയറില്‍ തന്റെ ക്യാപ്റ്റനായ ഡാനിയേല്‍ ക്രിസ്റ്റ്യനൊപ്പം കളിക്കുവാനുള്ള അവസരവും ജേക്ക് ബോളിന് ലഭിയ്ക്കുന്നുണ്ട്.

Exit mobile version