ഓസ്ട്രേലിയ പൊരുതുന്നു, മത്സരം ആവേശകരമായ അവസാനത്തിലേക്ക്

ദുബായിയില്‍ പാക്കിസ്ഥാന്റെ 462 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 215/3 എന്ന മികച്ച നിലയില്‍. ലക്ഷ്യം നേടുവാന്‍ ഇനിയും 247 റണ്‍സാണ് ടീം നേടേണ്ടതെങ്കിലും ആദ്യ ഇന്നിംഗ്സില്‍ ടീം തകര്‍ന്നത് പരിഗണിക്കുമ്പോള്‍ പാക്കിസ്ഥാനു രണ്ട് സെഷനുകളില്‍ നിന്ന് വിജയം പിടിച്ചെടുക്കുവാനാകുമെന്ന പ്രതീക്ഷയുണ്ടാകുമെന്നത് ഉറപ്പാണ്.

മത്സരത്തിന്റെ അവസാന ദിവസം 136/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ട്രാവിസ് ഹെഡും ഉസ്മാന്‍ ഖ്വാജയും വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കുയായിരുന്നു. 79 റണ്‍സാണ് ഇരുവരും കൂടി ആദ്യ സെഷനില്‍ നേടിയത്. 87/3 എന്ന നിലയില്‍ ഒത്തുകൂടി സഖ്യം 128 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇതുവരെ നേടിയിട്ടുള്ളത്.

ഉസ്മാന്‍ ഖ്വാജ 82 റണ്‍സ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 70 റണ്‍സ് നേടി നിലയുറപ്പിച്ചിട്ടുണ്ട്. നിര്‍ണ്ണായമായ രണ്ടാം സെഷനില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നേടുവാനാകുന്നില്ലെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വിജയമോ മത്സരം സമനിലയിലാക്കുവാനോ ആകുമെന്ന പ്രതീക്ഷ വെച്ച് പുലര്‍ത്താനാകും.

Exit mobile version