ഇന്ത്യയ്ക്കെതിരെ പദ്ധതികളെല്ലാം പാളി: മിക്കി ആര്‍തര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റു വാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ പാളിച്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഏവരും കപ്പ് നേടുമെന്നും ഇന്ത്യയ്ക്കെതിരെ വ്യക്തമായ മേല്‍ക്കൈയുമായി മത്സരത്തിലേക്ക് എത്തുന്നു എന്ന മുന്‍കൈയും നല്‍കിയത് പാക്കിസ്ഥാനായിരുന്നുവെങ്കിലും നിറം മങ്ങിപ്പോകുകയായിരുന്നു ഇന്ത്യയുടെ അയര്‍ക്കാര്‍.

പൊതുവേ നങ്കൂരമിട്ട് ബാറ്റ് വീശുന്ന ഇമാം-ഉള്‍-ഹക്കും സര്‍ഫ്രാസ് അഹമ്മദുമെല്ലാം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. സര്‍ഫ്രാസ് അഹമ്മദ് പാര്‍ട്ട് ടൈം ബൗളര്‍ കേധാര്‍ ജാഥവിനെ കടന്നാക്രമിച്ച് മനീഷ് പാണ്ടേയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗില്‍ പുറത്താകുകയായിരുന്നുവെങ്കില്‍ ഇമാം തീര്‍ത്തും നിരുത്തരവാദിത്വ പരമായ ബാറ്റിംഗായിരുന്നു.

ഇവരുടെ റോളുകള്‍ ഇതല്ല എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്. ഇമാമിന്റെ റോള്‍ ഒരു ബൗളറെ ഇറങ്ങിയടിക്കുകയല്ലെന്നും സര്‍ഫ്രാസില്‍ നിന്ന് കൂറ്റന്‍ സിക്സുകളല്ല ടീം പ്രതീക്ഷിക്കുന്നതെന്നും കോച്ച് പറഞ്ഞു. ഫകര്‍ സമനും ആസിഫ് അലിയും ഇത്തരത്തില്‍ പുറത്തായാല്‍ പ്രശ്നമില്ല, അത് ടീമിന്റെ ആവശ്യം ഗെയിം പ്ലാനാണ്, അവരുടെ റോളുകളും അതാണ്. എന്നാല്‍ മറ്റു നാല് ബാറ്റ്സ്മാന്മാര്‍ക്കും വേറെ ഉത്തരവാദിത്വം ആണ് ടീം നല്‍കിയിട്ടുള്ളതെന്ന്.

ബൗളിംഗിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന പറഞ്ഞ മിക്കി ടീമിന്റെ സ്കോര്‍ തീരെ ചെറുതായിരുന്നുവെന്നും അറിയിച്ചു. 162 റണ്‍സ് എറിഞ്ഞു പിടിക്കുക ശ്രമകരമാണ് എന്നാല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ബൗളര്‍മാര്‍ക്കായില്ല. ചെറിയ ടോട്ടലുകള്‍ വിജയിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റ് നേടേണ്ടതുണ്ട് എന്നാല്‍ ആ ലക്ഷ്യത്തോടെയല്ല ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും കോച്ച് അഭിപ്രായപ്പെട്ടു.