തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കി സ്മിത്ത്-ഹെഡ് കൂട്ടുകെട്ട്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം സെഷനില്‍ തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അധികം വൈകാതെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെയും സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 17/2 എന്ന നിലയിലേക്ക് വീണു. അതിനു ശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവന്‍ സ്മിത്തും ടീമിന്റെ രക്ഷയ്ക്കെത്തുമെന്ന് കരുതിയെങ്കിലും ക്രിസ് വോക്സ് ഉസ്മാന്‍ ഖവാജയെ(13) പുറത്താക്കി ഓസ്ട്രേലിയയുടെ നില പരുങ്ങലിലാക്കി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ട്രാവിസ് ഹെഡ്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട് നേടിയ 48 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയിട്ടുള്ളത്. ട്രാവിസ് ഹെഡ് 26 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും നേടി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു.

Exit mobile version