ഓസ്ട്രേലിയയുടെ നടുവൊടിച്ച് മാര്‍ക്ക് വുഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോബാര്‍ട്ടിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ കനത്ത പ്രഹരങ്ങള്‍ ഏല്പിച്ച് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഓസ്ട്രേലിയ ആടിയുലഞ്ഞപ്പോള്‍ ടീം 141/8 എന്ന നിലയിലാണ്.

മൂന്നാം ദിവസം ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയുടെ കൈവശം 256 റൺസ് ലീഡാണ്. രണ്ട് ദിവസത്തിലധികം കളി അവശേഷിക്കുമ്പോളും ഇംഗ്ലണ്ടിന്റെ മോശം ബാറ്റിംഗ് ഫോം പരിഗണിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് തന്നെയാണ് വിജയ സാധ്യത.

പുറത്താകാതെ 40 റൺസ് നേടിയ അലക്സ് കാറെയുടെ ഇന്നിംഗ്സാണ് വലിയ നാണക്കേടിൽ നിന്ന് ഓസ്ട്രേിലയയെ രക്ഷിച്ചത്. 63/6 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്കായി ഏഴാം വിക്കറ്റിൽ കാമറൺ ഗ്രീനുമായി(23) ചേര്‍ന്ന് 49 റൺസ് കൂട്ടുകെട്ടാണ് കാറെ നേടിയത്.

കാറെയ്ക്ക് കൂട്ടായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 12 റൺസുമായി ക്രീസിലുണ്ട്.