അര്‍ദ്ധ ശതകങ്ങളുമായി ജോസ് ബട്‍ലറും ജോ റൂട്ടും, മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 205/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ടുവെങ്കിലും ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 271/8 എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. മിച്ചല്‍ മാര്‍ഷ് 4 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ പതനത്തിന് പ്രധാന കാരണമായെങ്കിലും ജോസ് ബട്‍ലറുടെയും ജോ റൂട്ടിന്റെയും അര്‍ദ്ധ ശതകങ്ങളും ഇംഗ്ലണ്ടിന് മാന്യതയുള്ള സ്കോര്‍ നല്‍കുകയായിരുന്നു.

64 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജോസ് ബട്‍ലറിന് കൂട്ടായി 10 റണ്‍സുമായി ജാക്ക് ലീഷാണ് ക്രീസിലുള്ളത്. ജോ റൂട്ട് 57 റണ്‍സ് നേടി മടങ്ങിയപ്പോള്‍ റോറി ബേണ്‍സ് 47 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ഈ ടെസ്റ്റില്‍ ടീമിലേക്ക് എത്തിയ മിച്ചല്‍ മാര്‍ഷായിരുന്നു. മാര്‍ഷിന് പിന്തുണയായി പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും രണ്ട് വീതം വിക്കറ്റ് നേടി.