രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ലീഡ് നൂറ് കടന്നു

ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. എട്ട് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ പാറ്റ് കമ്മിന്‍സ് എറിഞ്ഞിടുകയായിരുന്നു. ജേസണ്‍ റോയിയെയും ജോ റൂട്ടിനെയും പാറ്റ് കമ്മിന്‍സ് അടുത്തടുത്ത പന്തില്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ വെറും 9 റണ്‍സായിരുന്നു. അതിന് ശേഷം 55 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ജോ ഡെന്‍ലിയെയും റോറി ബേണ്‍സിനെയും അടുത്തടുത്ത ഓവറുകളില്‍ പീറ്റര്‍ സിഡില്‍ പുറത്താക്കുകയായിരുന്നു.

29 റണ്‍സ് നേടി റോറി ബേണ്‍സിനെയും 26 റണ്‍സ് നേടി ജോ ഡെന്‍ലിയും പുറത്താകുകയായിരുന്നു. പിന്നീട് 25 റണ്‍സുമായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത്. 32.2 ഓവറില്‍ 96/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തിയതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 104 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

Exit mobile version