ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ നഷ്ടം, മുന്നിലുള്ളത് വലിയ വെല്ലുവിളി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റായ അഡിലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍. ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 473/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ റോറി ബേൺസിനെയും ഹസീബ് ഹമീദിനെയും നഷ്ടമാകുകയായിരുന്നു.

ബേൺസിനെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ഹസീബിനെ പുറത്താക്കി മൈക്കൽ നീസര്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടി. 1 റൺസ് നേടി ദാവിദ് മലനും 5 റൺസ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.

മാര്‍നസ് ലാബൂഷെയിന്‍(103), ഡേവിഡ് വാര്‍ണര്‍(95), സ്റ്റീവന്‍ സ്മിത്ത്(93), അലക്സ് കാറെ(51) എന്നിവര്‍ക്കൊപ്പം മിച്ചൽ സ്റ്റാര്‍ക്ക്(39*), മൈക്കൽ നീസര്‍(35) എന്നിവരും തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 473 റൺസാണ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് മൂന്നും ജെയിംസ് ആന്‍ഡേഴ്സൺ രണ്ടും വിക്കറ്റ് നേടി.