ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 375 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ആതിഥേയരായ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 236/4 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലെ ആദ്യ രണ്ട് സെഷനുകളില്‍ ഒരു വിക്കറ്റ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. അതിനാല്‍ തന്നെ വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.

113 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുമാ ബോണ്ണര്‍ ആണ് കളിയിലെ താരം. കൈല്‍ മയേഴ്സുമായി ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടാണ് ബോണ്ണര്‍ നേടിയത്. ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് കൂടി ആതിഥേയര്‍ക്ക് നഷ്ടമായെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറും ബോണ്ണറും സമനിലയിലേക്ക് വേണ്ടി കളിക്കുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ 18 റണ്‍സ് നേടി. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയയും വിശ്വ ഫെര്‍ണാണ്ടോയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version