ചെൽസിയുടെ മൈതാനത്ത് അവസാന നിമിഷം ജയിച്ചു സണ്ടർലാന്റ്, ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറി നടത്തി പുതുതായി സ്ഥാനക്കയറ്റം നേടി വന്ന സണ്ടർലാന്റ്. ചാമ്പ്യൻസ് ലീഗിൽ വലിയ ജയം നേടി വന്ന ചെൽസിയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് തോൽപ്പിച്ചത്. 92 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ അവർ ഇതോടെ 9 മത്സരങ്ങൾക്ക് ശേഷം ലീഗിൽ രണ്ടാം സ്ഥാനത്തും എത്തി. പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം കാണിച്ച ചെൽസിക്ക് എതിരെ പക്ഷെ മികച്ച പ്രകടനം ആണ് സണ്ടർലാന്റ് നടത്തിയത്. മത്സരത്തിൽ നാലാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗർനാചോ ചെൽസിയെ മുന്നിൽ എത്തിച്ചു.

എന്നാൽ പതറാതെ കളിച്ച സണ്ടർലാന്റ് കളി തങ്ങൾക്ക് അനുകൂലം ആക്കുന്നത് ആണ് പിന്നീട് കണ്ടത്. 22 മത്തെ മിനിറ്റിൽ ഓരോ ലോങ് ത്രോയിൽ നിന്നു പിറന്ന അവസരം ഗോൾ ആക്കി മാറ്റിയ വിൽസൻ ഇസിഡോർ അവർക്ക് സമനില ഗോൾ സമ്മാനിച്ചു. സീസണിൽ മികവ് തുടരുന്ന ഫ്രഞ്ച് താരത്തിന്റെ ആറാം ലീഗ് ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ജയത്തിനായി ചെൽസി ശ്രമിച്ചെങ്കിലും 92 മത്തെ മിനിറ്റിൽ സണ്ടർലാന്റ് ജയം നേടുക ആയിരുന്നു. മികച്ച കൗണ്ടറിൽ നിന്നു ബ്രിയാൻ ബോബിയുടെ പാസിൽ നിന്നു 20 കാരനായ തലിബിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോളിൽ സണ്ടർലാന്റ് ജയം ഉറപ്പിക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്കയെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നത് അടക്കം വലിയ പണം മുടക്കി മികച്ച താരങ്ങളെ എത്തിച്ച സണ്ടർലാന്റ് നീക്കം വിജയം കാണുന്ന സൂചനയാണ് സീസണിൽ ഇത് വരെയുള്ള ഫലങ്ങൾ നൽകുന്നത്.

ഹാട്രിക് നേടി എംബപ്പെ, ചാമ്പ്യൻസ് ലീഗിൽ ജയം തുടർന്ന് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരത്തിൽ കസാഖ്സ്ഥാൻ ക്ലബ് കൈറാറ്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ്. തന്റെ നാലാം ചാമ്പ്യൻസ് ലീഗ് ഹാട്രിക് നേടിയ കിലിയൻ എംബപ്പെയാണ് റയലിന് വമ്പൻ ജയം സമ്മാനിച്ചത്. സീസണിൽ 15 മത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകളും പൂർത്തിയാക്കി. റയലിനെ പേടിയില്ലാതെ സ്വന്തം മൈതാനത്ത് കളിച്ച ചാമ്പ്യൻസ് ലീഗിൽ പുതുമുഖങ്ങൾ ആയ കൈറാറ്റിനു പക്ഷെ അധിക സമയം പിടിച്ചു നിൽക്കാൻ ആയില്ല. 25 മത്തെ മിനിറ്റിൽ ഫ്രാൻകോയെ എതിർ ഗോൾ കീപ്പർ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗോൾ ആക്കിയാണ് എംബപ്പെ ഗോൾ വേട്ട തുടങ്ങിയത്.

ആദ്യ പകുതിയിൽ റയലിനെ 1-0 നു ഒതുക്കാൻ ആയെങ്കിലും രണ്ടാം പകുതിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ കസാഖ്സ്ഥാൻ ക്ലബിന് പിടിച്ചു നിൽക്കാൻ ആയില്ല. 52 മത്തെ മിനിറ്റിൽ കോർട്ടോയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ എംബപ്പെ 73 മത്തെ മിനിറ്റിൽ ആർദ ഗൂലറുടെ പാസിൽ നിന്നു നേടിയ ഗോളിലൂടെ തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ കാമവിങ റയലിന്റെ നാലാം ഗോൾ നേടി. 93 മത്തെ മിനിറ്റിൽ വീണ്ടും പകരക്കാർ ഒരുമിച്ചപ്പോൾ ഗാർസിയയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് റയൽ ജയം പൂർത്തിയാക്കി. അതേസമയം മറ്റൊരു മത്സരത്തിൽ ബെൽജിയം ക്ലബ് ബ്രൂഷിനു എതിരെ സ്വന്തം മൈതാനത്ത് തിരിച്ചു വന്നു 2-1 ന്റെ ജയം ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും സ്വന്തമാക്കി.

ഇത് അവന്റെ ക്ലബ്! വില്യം സലിബ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു

ആഴ്‌സണലിന്റെ 24 കാരനായ ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ ക്ലബിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. തന്റെ കരാർ അവസാനിക്കാൻ 2 വർഷം ബാക്കിയുണ്ടെങ്കിലും പുതിയ 5 വർഷത്തെ കരാർ ആണ് സൂപ്പർ താരം ഒപ്പ് വെച്ചത്. ഇതോടെ 2030 വരെ സലിബ ആഴ്‌സണൽ പ്രതിരോധം കാക്കും. റയൽ മാഡ്രിഡ് താരത്തിന് ആയി നടത്തിയ നിരന്തര ശ്രമം അവഗണിച്ചു ആണ് താരം ആഴ്‌സണലിൽ തുടരാൻ തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ് സെന്റ് എറ്റിനെയിൽ നിന്നു 2019 ൽ 19 കാരനായ സലിബയെ സ്വന്തമാക്കിയ ആഴ്‌സണൽ താരത്തെ അടുത്ത 2 വർഷവും നീസ്, മാഴ്സെ ക്ലബുകളിലേക്ക് ലോണിൽ അയച്ചിരുന്നു.

എന്നാൽ 2022 ൽ ആഴ്‌സണലിൽ തിരിച്ചു എത്തിയ ശേഷം ഗബ്രിയേലും ആയി ചേർന്നുള്ള പ്രതിരോധ കൂട്ടുകെട്ടിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാൾ എന്ന പേര് സലിബ സ്വന്തമാക്കുന്നത് പിന്നീട് കാണാൻ ആയത്. കഴിഞ്ഞ 3 വർഷവും നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആയി ഇറങ്ങുന്ന ആഴ്‌സണലിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നും ഈ പ്രതിരോധം ആണ്. ആഴ്‌സണലിന് ആയി 14പി മത്സരങ്ങളിൽ ഇതിനകം ബൂട്ട് കെട്ടിയ സലിബ ക്ലബിൽ കരാർ പുതുക്കുന്നതിൽ തനിക്ക് സന്തോഷം ആണെന്നും ക്ലബ് തന്റെ വീടാണെന്നും പറഞ്ഞു. സലിബയുടെ പുതിയ കരാറിന് ശേഷം സൂപ്പർ താരം ബുകയോ സാകയും ആയി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ആവും ഇനി ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർട്ടയുടെ ശ്രമം.

96 മത്തെ മിനിറ്റിൽ വിജയഗോൾ! ന്യൂകാസ്റ്റിലിനെ അവരുടെ മൈതാനത്ത് തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് സമീപകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു ആഴ്‌സണൽ. 2-1 നു ആയിരുന്നു ആർട്ടെറ്റയുടെ ടീമിന്റെ ജയം. സാകയും എസെയും ട്രോസാർഡും ഗ്യോകെറസും മുന്നേറ്റത്തിൽ ഇറങ്ങിയ ആഴ്‌സണൽ ആക്രമണ ഫുട്‌ബോൾ ആണ് കളിച്ചത്. എസെയുടെ മികച്ച 2 ഷോട്ടുകൾ അസാധ്യമായ വിധമാണ് നിക് പോപ്പ് തടഞ്ഞിട്ടത്. 15 മത്തെ മിനിറ്റിൽ പോപ്പ് ഗ്യോകെറസിനെ വീഴ്ത്തിയതിനു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് റഫറി പിൻവലിച്ചു. പോപ്പിന്റെ കാലിൽ പന്ത് തട്ടിയിരുന്നു എന്ന കാരണത്താൽ ആയിരുന്നു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി നിഷേധിച്ചത്.

ഇതിൽ ആഴ്‌സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. 34 മത്തെ മിനിറ്റിൽ സലിബക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം മസ്ക്വര അനാവശ്യമായ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ന്യൂകാസ്റ്റിൽ ഗോൾ കണ്ടെത്തി. ടൊണാലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു പുതിയ ന്യൂകാസ്റ്റിൽ സ്‌ട്രൈക്കർ നിക് വോൾട്ടമെഡ് മികച്ച ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. താരം ഫൗൾ ചെയ്തത് ആയി ഗബ്രിയേൽ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തുടർന്നും സമനിലക്ക് ആയി ആഴ്‌സണൽ നിരന്തരം ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയിൽ സലിബയെയും ആർട്ടെറ്റ ഇറക്കി. ഇടക്ക് സുബിമെന്റിയുടെ ക്രോസിൽ നിന്നുള്ള ടിംമ്പറിന്റെ ഹെഡർ ശ്രമവും പോപ്പ് അവിശ്വസനീയം ആയ വിധം തട്ടി അകറ്റി. അവസാന നിമിഷങ്ങളിൽ മെറീനോയെയും പരിക്ക് മാറി എത്തിയ ഒഡഗാർഡിനെയും കൊണ്ടു വന്ന ആർട്ടെറ്റയുടെ നീക്കം ഫലം കണ്ടു.

84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ആഴ്‌സണൽ അർഹിച്ച സമനില ഗോൾ കണ്ടെത്തി. ഡക്ലൻ റൈസിന്റെ മികച്ച ക്രോസിൽ നിന്നു ബുദ്ധിപരമായ ഹെഡറിലൂടെ മുൻ ന്യൂകാസ്റ്റിൽ താരം കൂടിയായ മിഖേൽ മെറീനോ ആഴ്‌സണലിന് സമനില നൽകി. തുടർന്ന് ജയത്തിനായി ആയി ആഴ്‌സണൽ ശ്രമം. ഇടക്ക് ഗബ്രിയേൽ ഹാന്റ് ബോളിന് പെനാൽട്ടിക്ക് ആയി ന്യൂകാസ്റ്റിൽ അപ്പീൽ ചെയ്തെങ്കിൽ റഫറി അത് അനുവദിച്ചില്ല. ഇടക്ക് ലിവർമെന്റോ പരിക്കേറ്റ് സ്ട്രകച്ചറിൽ കളം വിട്ടതും കാണാൻ ആയി. ഒടുവിൽ 96 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ ഉഗ്രൻ കോർണറിൽ നിന്നു തന്നെ വളഞ്ഞ ന്യൂകാസ്റ്റിൽ താരങ്ങളെ മറികടന്നു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. കഴിഞ്ഞ 2 സീസണിലും തോൽവി അറിഞ്ഞ മൈതാനത്തെ ജയിച്ചത്തോടെ 6 മത്സരങ്ങൾക്ക് ശേഷം 13 പോയിന്റുകളും ആയി ലിവർപൂളിന് 2 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ആഴ്‌സണൽ ഇപ്പോൾ.

അലസ്സിയ റൂസ്സോ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു

ഇംഗ്ലണ്ട് സ്‌ട്രൈക്കർ അലസ്സിയ റൂസ്സോ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു. അടുത്ത വർഷം കരാർ അവസാനിക്കാൻ ഇരുന്ന 26 കാരി ദീർഘകാല കരാറിന് ആണ് ഒപ്പ് വെച്ചത്. 2023 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ കഴിഞ്ഞ ശേഷം ആഴ്‌സണലിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ റൂസ്സോ അതുഗ്രൻ പ്രകടനം ആണ് ടീമിന് ആയി നടത്തിയത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന് ചാമ്പ്യൻസ് ലീഗ് നേടി നൽകുന്നതിൽ താരം വലിയ പങ്ക് ആണ് വഹിച്ചത്.

ഇത് വരെ ആഴ്‌സണലിന് ആയി 72 മത്സരങ്ങളിൽ നിന്നു 36 ഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിൽ വനിത സൂപ്പർ ലീഗിൽ ടോപ്പ് സ്‌കോറർ കൂടി ആയിരുന്നു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ഇടം പിടിച്ച റൂസ്സോ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു. ബാലൻ ഡിയോർ സാധ്യത പട്ടികയിലും നിലവിൽ വലിയ സാധ്യത താരത്തിന് ഉണ്ട്. ആഴ്‌സണലിന് ലീഗ് കിരീടം നേടി നൽകാൻ ആവും റൂസ്സോയും സഹതാരങ്ങളും ഇനി ശ്രമിക്കുക. നാളെ തുടങ്ങുന്ന വനിത സൂപ്പർ ലീഗിൽ ലണ്ടൻ സിറ്റി ലയണൻസ് ആണ് ആഴ്‌സണലിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ.

മൂന്നു മണിക്കൂർ പോരാട്ടത്തിൽ ഒസാക്കയെ വീഴ്‌ത്തി അനിസിമോവ യു.എസ് ഓപ്പൺ ഫൈനലിൽ

വിംബിൾഡൺ ഫൈനലിൽ ഇഗ സ്വിറ്റെകിനോട് 6-0, 6-0 എന്ന സ്കോറിന് ഹൃദയഭേദകമായി പരാജയപ്പെട്ട ശേഷം തിരിച്ചു വന്നു യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരം അമാന്ത അനിസിമോവ. ക്വാർട്ടർ ഫൈനലിൽ ഇഗയെ തോൽപ്പിച്ചു പ്രതികാരം ചെയ്ത എട്ടാം സീഡ് ആയ താരം സെമിഫൈനലിൽ 23 സീഡ് ജപ്പാൻ താരം നയോമി ഒസാക്കയെ ഉഗ്രൻ പോരാട്ടത്തിന് ശേഷമാണ് മറികടന്നത്. ഒസാക്കയെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെടുത്തി അനിസിമോവ. ഒസാക്ക ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നേരിടുന്ന കരിയറിലെ ആദ്യ തോൽവിയാണ് ഇത്.

ആക്രമിച്ചു കളിച്ച അനിസിമോവ മത്സരത്തിൽ പേടിയില്ലാതെയാണ് പോരാടിയത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 46 വിന്നറുകൾ ആണ് അമേരിക്കൻ താരം ഇന്ന് ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കിൽ 7-6 നു നഷ്ടമായ ശേഷം തിരിച്ചു വന്ന അനിസിമോവ രണ്ടാം സെറ്റ് അതേ സ്കോറിന് തന്നെ ടൈബ്രേക്കിൽ തിരിച്ചു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തിയ അനിസിമോവ സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ഒസാക്കയുടെ സർവീസ് 6 തവണ അനിസിമോവ ബ്രേക്ക് ചെയ്തു. സ്വന്തം നാട്ടിൽ ആദ്യ ഗ്രാന്റ് സ്ലാം കിരീട നേട്ടം ആവും അനിസിമോവ ഫൈനലിൽ ഒന്നാം സീഡ് ആയ സബലങ്കക്ക് എതിരെ ലക്ഷ്യം വെക്കുക.

തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി സബലങ്ക

തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ ആര്യാന സബലങ്ക. ഹാർഡ് കോർട്ട് ഗ്രാന്റ് സ്ലാനുകളിൽ ഇത് തുടർച്ചയായ ആറാം ഫൈനൽ ആണ് സബലങ്കക്ക് ഇത്. 2014 ൽ സാക്ഷാൽ സറീന വില്യംസിന് ശേഷം ഇത് ആദ്യമായാണ് ഒരു താരം തുടർച്ചയായി മൂന്നു യു.എസ് ഓപ്പൺ ഫൈനലുകളിൽ എത്തുന്നത്. 2025 ലെ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനൽ കൂടിയാണ് സബലങ്കക്ക് ഇത്.

നാലാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക മറികടന്നത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-4 നും നേടി ഫൈനൽ ഉറപ്പിച്ചു. അമേരിക്കൻ താരത്തിന് എതിരെ പത്താം മത്സരത്തിൽ എട്ടാം ജയം ആണ് സബലങ്ക ഇന്ന് കുറിച്ചത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സബലങ്ക 3 തവണ എതിരാളിയുടെ സർവീസ് ഭേദിക്കുകയും ചെയ്തു.

അവസാന നിമിഷം ആഴ്‌സണലിന്റെ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ട്രാൻസ്‌ഫർ ജാലകം അടക്കുന്നതിനു തൊട്ടു മുമ്പ് ആഴ്‌സണലിന്റെ ഉക്രൈൻ പ്രതിരോധ താരം അലക്‌സാണ്ടർ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആണ് അവർ സിഞ്ചെങ്കോക്ക് ആയി ശ്രമം നടത്തിയത്.

തുടർന്നു അവസാന നിമിഷം 28 കാരനായ ഉക്രൈൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലോൺ അടിസ്‌ഥാനത്തിൽ ആണ് സിഞ്ചെങ്കോ ഫോറസ്റ്റിൽ എത്തുക. നേരത്തെ മാഴ്സെയും ആയുള്ള സിഞ്ചെങ്കോയുടെ ചർച്ചകൾ വേതന പ്രശ്നം കാരണം മുടങ്ങിയിരുന്നു. നിലവിൽ ഇരു ക്ലബുകളും താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിൽ ആണ്.

ഔദ്യോഗിക പ്രഖ്യാപനം എത്തി, പിയെറോ ഇൻകാപ്പിയെ ഇനി ആഴ്‌സണൽ താരം

ബയേർ ലെവർകുസനിൽ നിന്നു ഇക്വഡോർ ലെഫ്റ്റ് ബാക്ക് പിയെറോ ഇൻകാപ്പിയെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. നിലവിൽ സീസൺ ലോൺ അടിസ്ഥാനത്തിൽ ആണ് താരം ലണ്ടൻ ക്ലബിൽ ചേരുക. അടുത്ത സീസണിൽ താരത്തെ 52 മില്യൺ യൂറോ നൽകി ആഴ്‌സണലിന് സ്വന്തമാക്കാം, 5 വർഷത്തേക്ക് ഇതിനു ശേഷമുള്ള കരാറിന് താരം ആഴ്‌സണലും ആയി ധാരണയിലും എത്തിയിട്ടുണ്ട്. 23 കാരനായ താരം ആഴ്‌സണലിന് ആയി കളിക്കുന്ന ആദ്യ ഇക്വഡോർ താരമാവും.

ആഴ്‌സണലിൽ അഞ്ചാം നമ്പർ ജേഴ്‌സി ആവും ഇൻകാപ്പിയെ ധരിക്കുക. ലെഫ്റ്റ്, സെന്റർ ബാക്ക് ആയി തിളങ്ങുന്ന താരത്തിന് വലിയ മത്സര പരിചയം യൂറോപ്പിൽ ഉണ്ട്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ബയേർ ലെവർകുസനിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ലെവർകുസനു ബുണ്ടസ് ലീഗ കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ഇൻകാപ്പിയെ. ഈ ട്രാൻസ്‌ഫർ വിപണിയിലെ ആഴ്‌സണലിന്റെ അവസാന ട്രാൻസ്ഫർ ആവും ഇത്. നിലവിൽ ക്ലബിൽ തങ്ങാതെ നേരിട്ടു ഇക്വഡോർ ദേശീയ ടീമിനോട് ഒപ്പം ആവും ഇൻകാപ്പിയെ ചെയ്യുക. അതേസമയം ആഴ്‌സണൽ താരം ജേക്കബ്‌ കിവിയോറിനെ ലോണിൽ സ്വന്തമാക്കിയ എഫ്.സി പോർട്ടോ താരത്തിന്റെ വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു, സ്പാനിഷ് താരത്തെ ടീമിൽ എത്തിക്കാൻ നോട്ടിങ്ഹാം

ഇറ്റാലിയൻ താരം നിക്കോളോ സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു. തുർക്കി ക്ലബ് ഗലാസ്റ്ററയിൽ നിന്നു ലോൺ അടിസ്ഥാനത്തിൽ ആണ് സനിയോള ഉഡിനെസെയിൽ ചേരുക. തുർക്കി ക്ലബും ആയുള്ള തന്റെ കരാർ പുതുക്കിയ താരം ക്ലബ് വിടാൻ താൽപ്പര്യം കാണിച്ചതിനാൽ ആണ് ലോണിൽ ഇറ്റലിയിലേക്ക് മടങ്ങുന്നത്.

റോമയിൽ തിളങ്ങിയ 26 കാരനായ സനിയോളക്ക് കരിയറിൽ പരിക്കുകൾ ആണ് വില്ലൻ ആയത്. സീരി എയിൽ തിളങ്ങി തന്റെ ഇറ്റാലിയൻ ടീമിലെ സ്ഥാനം തിരിച്ചു പിടിക്കാൻ ആവും സനിയോള ശ്രമിക്കുക. അതേസമയം 30 കാരനായ അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ധാരണയിൽ എത്തി. 3 വർഷത്തെ കരാറിന് ഫോറസ്റ്റിൽ എത്തുന്ന യാവിയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ താരമാവും

2 ദിവസത്തെ തർക്കങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിൽ ചെൽസി താരം നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ മ്യൂണിക് താരമാവും എന്നു ഏതാണ്ട് ഉറപ്പായി. നേരത്തെ ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാൻ ജർമ്മൻ ചാമ്പ്യൻമാർ ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയിരുന്നു. എന്നാൽ ഡിലാപ്പിന് പരിക്കേറ്റതോടെ ചെൽസി താരത്തെ തിരിച്ചു വിളിച്ചു. എന്നാൽ മെഡിക്കലിന് പോയ താരവും ഏജന്റും മ്യൂണിക്കിൽ നിന്നു തിരിച്ചു വരാൻ വിസമ്മതിച്ചതോടെ കാര്യങ്ങൾ വഷളായി.

തുടർന്ന് നടന്ന ചർച്ചകൾക്ക് ഒടുവിൽ 16.5 മില്യൺ യൂറോ ലോൺ തുകയായി നൽകിയാണ് ജാക്സനെ ബയേൺ ടീമിൽ എത്തിക്കുന്നത്. ഒപ്പം അടുത്ത സീസണിൽ താരത്തെ നിർബന്ധമായും ബയേൺ 65 മില്യൺ യൂറോ നൽകി സ്വന്തമാക്കുകയും വേണം. സ്ഥിര കരാർ ഒപ്പ് വെച്ച ശേഷം ബയേണും ആയി അഞ്ചു വർഷത്തെ കരാറിന് ജാക്സൺ ധാരണയിലും എത്തിയിട്ടുണ്ട്. 24 കാരനായ ജാക്സൺ 2023 ൽ വിയ്യറയലിൽ നിന്നാണ് ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 81 കളികളിൽ നിന്നു 30 ഗോളുകളും താരം നേടിയിട്ടുണ്ട്.

ഇന്റർ മിലാൻ താരം ബെഞ്ചമിൻ പവാർഡ് മാഴ്സെയിൽ

ഇന്റർ മിലാൻ പ്രതിരോധതാരം ബെഞ്ചമിൻ പവാർഡ് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയിൽ ചേർന്നു. ഈ വർഷത്തേക്ക് ലോൺ അടിസ്‌ഥാനത്തിൽ ആണ് ഫ്രഞ്ച് താരം സ്വന്തം നാട്ടിലേക്ക് തിരിച്ചു എത്തുന്നത്.

29 കാരനായ ഫ്രഞ്ച് ലോകകപ്പ് ജേതാവിന്റെ ഈ സീസണിലെ മുഴുവൻ വേതനവും മാഴ്സെ ആവും വഹിക്കുക. അതേസമയം ഈ വിടവ് പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു സ്വിസ് പ്രതിരോധ താരം മാനുവൽ അക്കാഞ്ചിയെ ഇന്റർ ലോണിൽ ടീമിൽ എത്തിച്ചിട്ടുണ്ട്.

Exit mobile version