ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ക്രിസ്റ്റൽ പാലസ് പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ വീണ്ടുമൊരു ലണ്ടൻ ഡാർബി. ഡിസംബർ 15, 16 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെ ആണ് നേരിടുക. ബ്രൈറ്റണിനെ തോൽപ്പിച്ചു ആഴ്‌സണൽ എത്തുമ്പോൾ ലിവർപൂളിനെ ആണ് പാലസ് മറികടന്നത്. അതേസമയം വോൾവ്സിനെ മറികടന്നു ക്വാർട്ടർ ഫൈനലിൽ എത്തിയ ചെൽസി ലീഗ് വണ്ണിലെ കാർഡിഫ് സിറ്റിയെ ആണ് നേരിടുക. റെക്സാമിനെ തോൽപ്പിച്ചു എത്തുന്ന കാർഡിഫ് സ്വന്തം മൈതാനത്ത് ആണ് ചെൽസിയെ നേരിടുക.

സ്വാൻസി സിറ്റിയെ മറികടന്നു എത്തുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രന്റ്ഫോർഡ് ആണ് എതിരാളികൾ. ഗ്രിംപ്‌സി ടൗണിനെ തകർത്തു വരുന്ന ബ്രന്റ്ഫോർഡ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് ആണ് നേരിടുക. അതേസമയം നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഫുൾഹാമിനെ ആണ് സ്വന്തം മൈതാനത്ത് നേരിടുക. ന്യൂകാസ്റ്റിൽ ടോട്ടനം ഹോട്‌സ്പറിനെയും ഫുൾഹാം വിക്വം വാണ്ടേർസിനെയും മറികടന്നു ആണ് ലീഗ് കപ്പ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

ടോട്ടനത്തെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ടോട്ടനം ഹോട്‌സ്‌പറിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ടോട്ടനത്തെ ഗോളുകൾ നേടുന്നതിൽ നിന്നു ന്യൂകാസ്റ്റിൽ പ്രതിരോധം തടഞ്ഞു. ഇരു പകുതികളിൽ ആയി നേടിയ ഗോളുകൾ ആണ് ന്യൂകാസ്റ്റിലിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഫാബിയൻ ഷാർ ആണ് ന്യൂകാസ്റ്റിലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ നേടിയ നിക്ക് വോൽട്ടമൈഡ് അവരുടെ ജയം പൂർത്തിയാക്കുകയും ചെയ്തു. ജോ വില്ലോക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെയാണ് ജർമ്മൻ മുന്നേറ്റ നിര താരവും ഗോൾ നേടിയത്.

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി മറികടന്നത്. 12 മത്തെ മിനിറ്റിൽ ഗോൺസാലോ ഫ്രാങ്കോയുടെ ഗോളിൽ പിറകിൽ പോയ സിറ്റി തിരിച്ചു വന്നു ജയം കാണുക ആയിരുന്നു. 39 മത്തെ മിനിറ്റിൽ അയിറ്റ് നൂറിയുടെ പാസിൽ നിന്നു ജെറമി ഡോക്കു അവർക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ഒമർ മർമോഷും 93 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയും സിറ്റിക്ക് വിജയഗോളുകൾ സമ്മാനിക്കുക ആയിരുന്നു.

അതേസമയം 7 ഗോൾ ത്രില്ലറിൽ വോൾവ്സിനെ 4-3 നു തോൽപ്പിച്ച ചെൽസിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ ആന്ദ്ര സാന്റോസ്, ടൈറിക് ജോർജ്‌, എസ്റ്റെവോ എന്നിവരിലൂടെ ചെൽസി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ് ടോലു, ഡേവിഡ് വോൾഫെ എന്നിവരിലൂടെ രണ്ടു ഗോളുകൾ മടക്കി. 86 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ലിയാം ഡിലാപ്പ് പുറത്ത് പോയതോടെ ചെൽസി 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജെയ്മി ഗിറ്റൻസ് ഏതാണ്ട് ചെൽസി ജയം ഉറപ്പിച്ചു. 91 മത്തെ മിനിറ്റിൽ വോൾവ്സ് ഡേവിഡിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും അത് പരാജയം ഒഴിവാക്കാൻ മതി ആയിരുന്നില്ല.

തോൽവികൾ ശീലമാക്കി ലിവർപൂൾ, ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പുറത്തായി ലിവർപൂൾ. ആൻഫീൽഡിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടു ആണ് ലിവർപൂൾ ലീഗ് കപ്പിൽ നിന്നു പുറത്തായത്. കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്നു ആറിലും പരാജയപ്പെട്ട ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം പരാജയം ആയിരുന്നു ഇത്. തന്റെ ഏകദേശം പ്രമുഖ താരങ്ങൾക്ക് എല്ലാം വിശ്രമം നൽകിയ സ്ലോട്ട് യുവതാരങ്ങളുടെ നിരയും ആയാണ് കളിക്കാൻ ഇറങ്ങിയത്. ബെഞ്ചിൽ പോലും അനുഭവസമ്പത്ത് ഉള്ള താരങ്ങൾ ഇല്ലായിരുന്നു.

ഇത് മുതലെടുത്ത പാലസ് ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്തി. 41, 45 മിനിറ്റുകളിൽ ഗോൾ നേടിയ ഇസ്മയില സാർ ആണ് ലിവർപൂളിനു വലിയ ആഘാതം നൽകിയത്. ലിവർപൂളിന് എതിരെ തന്റെ മികച്ച ഫോം സാർ നിലനിർത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അമാര നല്ല 79 മത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തും പോയി. തുടർന്ന് 88 മത്തെ മിനിറ്റിൽ ഗോൾ നേടിയ യെറമി പാലസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ബ്രൈറ്റണിനെ മറികടന്നു ആഴ്‌സണൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ആഴ്‌സണൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ കയറി. 10 മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ പുതിയ പ്രതിരോധതാരം ഇൻകാപ്പിയക്കും അക്കാദമി മുന്നേറ്റ നിരതാരം 17 കാരനായ ആന്ദ്ര ഹരിമാനും അരങ്ങേറ്റം നൽകി. അതേസമയം ആദ്യ പതിനൊന്നിൽ ഇടം പിടിച്ച 15 കാരനായ മാക്‌സ് ഡോമാൻ ആഴ്‌സണലിന് ആയി ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. മികച്ച ടീമും ആയി ഇറങ്ങിയ ബ്രൈറ്റൺ ആഴ്‌സണലിനെ ആദ്യ പകുതിയിൽ പരീക്ഷിച്ചു എങ്കിലും ഗോൾ കീപ്പർ കെപയെ മറികടക്കാൻ ആയില്ല.

പലപ്പോഴും 15 കാരനായ ഡോമാന്റെ നീക്കങ്ങൾ എതിരാളികൾക്ക് കുഴപ്പം സൃഷ്ടിച്ചു. രണ്ടാം പകുതിയിൽ നന്നായി തുടങ്ങിയ ആഴ്‌സണൽ 57 മത്തെ മിനിറ്റിൽ മുന്നിൽ എത്തി. മനോഹരമായ ഒരു ടീം ഗോൾ ആയിരുന്നു ഇത്. എസെ നൽകിയ പാസ് മെറീനോ ബാക് ഹീൽ ചെയ്തു ലൂയിസ് സ്‌കെല്ലിക്ക് നൽകി, തുടർന്ന് സ്‌കെല്ലിയുടെ പാസ് മനോഹരമായി വലയിൽ എത്തിച്ച എഥൻ ന്വനേരി ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ടിമ്പർ നടത്തിയ മികച്ച റണ്ണിനും പാസിനും ഒടുവിൽ ഹാരിമാന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞങ്കിലും റീബോണ്ടിൽ 76 മത്തെ മിനിറ്റിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ബുകയോ സാക ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.

ജയവുമായി ബോർൺമൗത് ലീഗിൽ രണ്ടാമത്, വോൾവ്സിന്റെ കഷ്ടകാലം തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച തുടക്കം തുടർന്ന് ബോർൺമൗത്. പുതിയ പരിശീലകനും ആയി എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ബോർൺമൗത് തോൽപ്പിച്ചത്. ജയത്തോടെ 9 മത്സരങ്ങൾക്ക് ശേഷം 18 പോയിന്റുകളും ആയി ലീഗിൽ രണ്ടാമത് എത്താനും അവർക്ക് ആയി. 25 മത്തെ മിനിറ്റിൽ നേരിട്ട് കോർണറിൽ നിന്നു ക്യാപ്റ്റൻ മാർകസ് ടാവർണിയർ നേടിയ ഗോളും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോൾ നേടിയ 19 കാരനായ എലി കോർപി 40 മത്തെ മിനിറ്റിൽ നേടിയ ഗോളും ആണ് ബോർൺമൗതിനു ജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ബേർൺലിയോട് 3-2 ന്റെ പരാജയം ഏറ്റുവാങ്ങി വോൾവ്സ്. ലീഗിൽ ഇത് വരെ ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. അതേസമയം ജയത്തോടെ ബേർൺലി 16 സ്ഥാനത്തേക്ക് കയറി. സിയാൻ ഫ്ലമിങ്ങിന്റെ ഇരട്ടഗോളിൽ 30 മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ 2-0 മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാർസന്റെ പെനാൽട്ടിയും മാർഷലിന്റെ ഗോളും വോൾവ്സിന് സമനില നൽകി. രണ്ടാം പകുതിയിൽ വോൾവ്സിന് മുന്നിൽ ബേർൺലി ഗോൾ കീപ്പർ ഡുബ്രാവ്ക വില്ലനായി. തുടർന്ന് 95 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ പകരക്കാരൻ ലെയിൽ ഫോസ്റ്റർ വോൾവ്സിന് ലീഗിലെ ഏഴാം പരാജയം സമ്മാനിക്കുക ആയിരുന്നു.

ആസ്റ്റൺ വില്ലക്ക് മുന്നിൽ മാഞ്ചസ്റ്റർ സിറ്റി വീണു

ചാമ്പ്യൻസ് ലീഗിൽ ജയിച്ചു വന്ന ആത്മവിശ്വാസത്തിൽ ജയം തുടരാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു ഉനയ് എമറെയുടെ ആസ്റ്റൺ വില്ല. യൂറോപ്പ ലീഗിൽ പരാജയപ്പെട്ടു വന്ന അവർ പക്ഷെ സിറ്റിയെ സ്വന്തം മൈതാനത്ത് ഞെട്ടിക്കുക ആയിരുന്നു. ഹാളണ്ടിന്റെ അവിശ്വസനീയം ആയ ഹോളടി മികവ് പിടിച്ചു കെട്ടിയ വില്ല എതിരില്ലാത്ത ഏക ഗോളിന് ആണ് ജയം കണ്ടത്. 19 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് വില്ല വിജയഗോൾ കണ്ടെത്തിയത്.

എമിലിയാന ബുണ്ടിയെയുടെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഡോണറൂമയെ മറികടന്ന വില്ല പ്രതിരോധ താരം മാറ്റി കാശ് ആണ് അവർക്ക് വിജയം സമ്മാനിച്ചത്. സിറ്റിക്ക് എതിരെ സ്വന്തം മൈതാനത്ത് തുടർച്ചയായ മൂന്നാം ജയം ആണ് വില്ല ഇന്ന് കുറിച്ചത്. ഹാളണ്ടിന് വലിയ ഒരവസരവും അവർ നൽകാതിരുന്നതോടെ സിറ്റി തോൽവി സമ്മതിച്ചു. ജയത്തോടെ വില്ല സിറ്റിക്ക് ഒരു പോയിന്റ് 15 പോയിന്റും ആയി ഏഴാം സ്ഥാനത്തേക്ക് കയറി, സിറ്റി അതേസമയം നാലാം സ്ഥാനത്തേക്ക് വീണു.

ചരിത്രം കുറിച്ച് ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്, ഇന്ത്യക്ക് ആയി സൗത്ത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെള്ളിമെഡൽ!

ഇന്ത്യക്ക് ആയി പുതിയ ചരിത്രം കുറിച്ചു ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്. സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ലക്ഷദ്വീപുകാരിയായ മുബസ്സിന സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് ചരിത്രം എഴുതിയത്. നേരത്തെ ജൂനിയർ തലത്തിൽ ഇന്ത്യക്ക് ആയി മെഡൽ നേടിയ താരം ലോങ് ജംപിൽ വീണ്ടും ചരിത്രം ആവർത്തിക്കുക ആയിരുന്നു.

തന്റെ ആദ്യ ശ്രമത്തിൽ 6.07 മീറ്റർ ചാടിയ താരം വെള്ളി ഉറപ്പിക്കുക ആയിരുന്നു. 6.23 മീറ്റർ ചാടിയ ശ്രീലങ്കൻ താരമാണ് സ്വർണം നേടിയത്. തന്റെ ഏറ്റവും മികച്ച ദൂരമായ 6.30 മീറ്റർ ചാടാൻ ആയില്ലെങ്കിലും ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി മെഡൽ നേടി ചരിത്രം കുറിക്കാൻ ലക്ഷദ്വീപിന്റെ അഭിമാന താരത്തിന് ആയി.

ലിവർപൂൾ വീണ്ടും തോറ്റു, ഇത്തവണ ബ്രന്റ്ഫോർഡിനോട്

ചാമ്പ്യൻസ് ലീഗിലെ വലിയ ജയം നൽകിയ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇറങ്ങിയ ലിവർപൂളിന് വീണ്ടും പരാജയം. ബ്രന്റ്ഫോർഡിനോട് അവരുടെ മൈതാനത്ത് 3-2 എന്ന സ്കോറിന് ആണ് ലിവർപൂൾ പരാജയപ്പെട്ടത്. ലീഗിൽ ലിവർപൂൾ നേരിടുന്ന തുടർച്ചയായ നാലാം പരാജയം ആണ് ഇത്. അഞ്ചാം മിനിറ്റിൽ ലോങ് ത്രോയിൽ നിന്നു തങ്ങളുടെ റെക്കോർഡ് സൈനിംഗ് ഡാങോ ഒട്ടാരയിലൂടെയാണ് ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിൽ എത്തിയത്. നിരന്തരം ലോങ് ബോളുകളും ആയി ലിവർപൂൾ പ്രതിരോധം പരീക്ഷിച്ച ബ്രന്റ്ഫോർഡ് 45 മത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി. കൗണ്ടർ അറ്റാക്കിൽ ഡാംസ്ഗാർഡ് നൽകിയ പാസിൽ നിന്നു കെവിൻ ഷാഡെ ആണ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്.

എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി സമയത്ത് ലിവർപൂൾ ഒരു ഗോൾ മടക്കി. മിലോസ് കെർക്കസിന്റെ ലിവർപൂളിന് ആയുള്ള ആദ്യ ഗോൾ ആണ് അവർക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ നൽകിയത്. രണ്ടാം പകുതിയിലും ബ്രന്റ്ഫോർഡ് തന്നെയാണ് കൂടുതൽ അപകടകാരികൾ ആയത്. 60 മത്തെ മിനിറ്റിൽ ഒട്ടാരയെ വാൻ ഡെയ്ക് വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചു. തുടർന്ന് വാർ പരിശോധനയിൽ ഈ ഫൗൾ ബോക്സിനു അകത്ത് ആണെന്ന് കണ്ടെത്തിയതോടെ ബ്രന്റ്ഫോർഡിന് പെനാൽട്ടി ലഭിച്ചു. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിനെ ജയത്തിനു അരികിൽ എത്തിച്ചു. തുടർന്ന് സമനില ഗോളുകൾക്ക് ആയി ലിവർപൂൾ കൂടുതൽ ആക്രമണം നടത്തി. ബ്രന്റ്ഫോർഡ് പിഴവിൽ നിന്നു സബോസലായുടെ പാസിൽ നിന്നു മുഹമ്മദ് സലാഹ് 89 മത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും ലിവർപൂളിന് പരാജയം ഒഴിവാക്കാൻ ആയില്ല. പുതിയ പരിശീലകൻ കീത്ത് ആൻഡ്രൂസിന് കീഴിൽ നിലവിൽ പത്താം സ്ഥാനത്തേക്ക് ബ്രന്റ്ഫോർഡ് കയറിയപ്പോൾ ലിവർപൂൾ ആറാം സ്ഥാനത്തേക്ക് വീണു.

ബ്രൈറ്റണിനെയും വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിപ്പ്, ലീഗിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിനെ വീഴ്‌ത്തി എത്തിയ അവർ സമീപകാലത്ത് തങ്ങൾ നിരന്തരം തോറ്റിരുന്ന ബ്രൈറ്റണിനെയും ഇന്ന് സ്വന്തം മൈതാനത്ത് വീഴ്ത്തി. 4-2 ന്റെ ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്കും യുണൈറ്റഡ് കയറി. യുണൈറ്റഡ് ആധിപത്യത്തോടെ കണ്ട മത്സരത്തിൽ 24 മത്തെ മിനിറ്റിൽ കാസമിരോയുടെ പാസിൽ നിന്നു മാത്യസ്‌ കുഞ്ഞൃ ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ ഉഗ്രൻ ഷോട്ടിലൂടെയാണ് അവർ ഗോൾ വേട്ട തുടങ്ങിയത്. യുണൈറ്റഡിന് ആയി ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 10 മിനിറ്റിനുള്ളിൽ കാസമിരോയുടെ ശ്രമം ബ്രൈറ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ യുണൈറ്റഡ് മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ സെസ്കോയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് ജയം ഉറപ്പിച്ചു. ഈ ഗോളിന് മുമ്പ് തങ്ങളുടെ താരത്തെ ഫൗൾ ചെയ്തു എന്ന ബ്രൈറ്റൺ വാദം റഫറി അംഗീകരിച്ചില്ല. ജയം ഉറപ്പിച്ച യുണൈറ്റഡിനെ എന്നാൽ ബ്രൈറ്റൺ വിറപ്പിക്കുന്നത് ആണ് തുടർന്ന് കണ്ടത്. 74 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ ഡാനി വെൽബക്ക് ബ്രൈറ്റണിനു ആയി ഒരു ഗോൾ മടക്കി. 92 മത്തെ മിനിറ്റിൽ മിൽനറിന്റെ കോർണറിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ഗ്രീക്ക് താരം കോസ്റ്റോലാസ് ബ്രൈറ്റണിന്റെ രണ്ടാം ഗോൾ നേടിയതോടെ യുണൈറ്റഡ് ഞെട്ടി. എന്നാൽ ഹെവന്റെ പാസിൽ നിന്നു 96 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് നാലാം ഗോളും തുടർച്ചയായ മൂന്നാം ജയവും സമ്മാനിച്ചു.

ഇന്ററിനെ വീഴ്ത്തി നാപോളി, ലീഗിൽ തലപ്പത്ത്

ഇറ്റാലിയൻ സീരി എയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി. ജയത്തോടെ ഇന്ററിനെ നാലാം സ്ഥാനത്തേക്ക് തള്ളി ലീഗിൽ ഒന്നാമത് ഏതാനും അന്റോണിയോ കോന്റയുടെ ടീമിന് ആയി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ നാപോളി തിരിച്ചു വരവ് ആണ് ഇന്ന് കാണാൻ ആയത്. ഡി ലോറൻസോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡുബ്രയിന ആണ് നാപോളി ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെൽജിയം ഇതിഹാസ താരം പരിക്കേറ്റു പുറത്ത് പോയത് നാപോളിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ലോകോത്തരമായ ഗോൾ ആണ് സ്‌കോട്ട് മക്ഡോമിന നേടിയത്. ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ സ്‌കോട്ടിഷ് താരം നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ഇന്ററിന് ആയി ഒരു ഗോൾ മടക്കി. എന്നാൽ 66 മത്തെ മിനിറ്റിൽ നെരസിന്റെ പാസിൽ നിന്നു ഗോൾ നേടിയ അംഗയിസ നാപോളിയുടെ വിലപ്പെട്ട ജയം ഉറപ്പിക്കുക ആയിരുന്നു.

ബ്രൂണോയുടെ അവസാന നിമിഷ ഗോളിൽ ഫുൾഹാമിനെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മികച്ച തുടക്കം ലഭിച്ച ന്യൂകാസ്റ്റിൽ ആദ്യ പകുതിയിൽ പലപ്പോഴും ഗോളിന് അടുത്ത് എത്തിയത് ആണ്. 18 മത്തെ ബാസിയുടെ പിഴവിൽ നിന്നു ഗോൾ കണ്ടത്തിയ ജേക്കബ് മർഫി ന്യൂകാസ്റ്റിലിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. എന്നാൽ തുടർന്ന് നന്നായി കളിക്കുന്ന ഫുൾഹാമിനെ ആണ് കണ്ടത്.

രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം കെവിൻ കൂടി എത്തിയതോടെ ഫുൾഹാം ആക്രമണത്തിനു മൂർച്ച കൂടി. 56 മത്തെ മിനിറ്റിൽ കെവിന്റെ പാസിൽ നിന്നുള്ള ഹിമനസിന്റെ ശ്രമം ക്രോസ് ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ലുകിച് ലണ്ടൻ ടീമിന് സമനില ഗോൾ നൽകി. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും മികച്ച ശ്രമം ആണ് നടത്തിയത്. 90 മത്തെ മിനിറ്റിൽ പകരക്കാരൻ ഒസുലയുടെ ഷോട്ട് ലെനോ തട്ടിയകറ്റിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ബ്രൂണോ ജി ന്യൂകാസ്റ്റിലിന് വിജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ 11 സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം തുടർച്ചയായ നാലാം പരാജയം ആണ് മാർക്കോ സിൽവയുടെ ടീമിന് ഇത്.

Exit mobile version