കളിക്കാതിരുന്നത് ബെംഗളൂരു ആയതു കൊണ്ടല്ല, വിനീതിന് പരിക്ക് തന്നെ

വിനീത് അവസാന മത്സരത്തിൽ ഇറങ്ങാതിരുന്നതിലുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനമിട്ടു. എതിരാളികൾ ബെംഗളൂരു എഫ് സി ആയതുകൊണ്ടല്ല താൻ ഇറങ്ങാതിരുന്നത് എന്നു പറഞ്ഞ വിനീത് പരിക്ക് തന്നെയാണ് കളം വിട്ടു നിൽക്കാനുള്ള കാരണം എന്ന് വ്യക്തമാക്കി.

കളിക്ക് മുമ്പേയുള്ള പരിശീലനത്തിൽ ഗ്രോയിൻ ഇഞ്ച്വറി ആവുകയായിരുന്നു. പ്രസ് മീറ്റുകൾ നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ പറ്റാഞ്ഞത് എന്നും സി കെ വിനീത് അറിയിച്ചു. താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും എതിരാളികൾ ആരാണെന്നു നോക്കി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും വിനീത് പറഞ്ഞു.

ഒരുപാട് പേർ ചോദിക്കുന്നതു കൊണ്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത് എന്ന് പറഞ്ഞ സികെ പരിക്ക് ഭേദമാകാൻ കുറച്ച് സമയം കൂടെ എടുക്കും എന്നും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശങ്കർലാൽ മോഹൻ ബഗാന്റെ പുതിയ പരിശീലകൻ

സഞ്ജോയ് സെൻ രാജിവെച്ച അടുത്ത ദിവസം തന്നെ മോഹൻ ബഗാൻ പകരക്കാരനെ കണ്ടെത്തി. മാധ്യമങ്ങളെല്ലാം ആഷ്ലി വെസ്റ്റ് വൂഡിനേയും മറ്റു വലിയ പേരുകൾക്കും പിറകെ പോയപ്പോൾ ക്ലബിന് അകത്തു തന്നെയുള്ള ശങ്കർലാൽ ചക്രബർത്തിയെ ആണ് ബഗാൻ പുതിയ കോച്ചായി നിയമിച്ചത്.

മുൻ കോച്ചായ സഞ്ജോയ് സെന്നിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായിരുന്നു ശങ്കർലാൽ. മുമ്പ് ഐ എഫ് എ അക്കാദമയിടേയും മോഹൻ ബഗാൻ സ്കൂളിന്റേയും പരിശീലകനായിട്ടുണ്ട്‌. പഴയ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ് ശങ്കർലാൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള ബ്ലാസ്റ്റേഴ്സ് U-15 ടീമിനും നാഷണൽ യൂത്ത് ഐ ലീഗ് യോഗ്യത

കേരളത്തിൽ നിന്നും ഗോകുലം എഫ് സി, എം എസ് പി മലപ്പുറം എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിനും യൂത്ത് ഐലീഗ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ആറു ഗ്രൂപ്പുകളായി തിരിച്ച റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് സോണിൽ 6 ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കളും ഒപ്പം ഈ ആറു ഗ്രൂപ്പിലെ മികച്ച രണ്ട് റണ്ണേഴ്സ് അപ്പും ആണ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എം എസ് പിയും ഗോകുലവും ഗ്രൂപ്പ് ജേതാക്കളായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് റണ്ണേഴ്സ് അപ്പിൽ ഒന്നായി. ഡി എസ് കി ശിവജിയൻസ് ആണ് യോഗ്യത നേടിയ മറ്റൊരു റണ്ണേഴ്സ് അപ്പ്.

അടുത്ത റൗണ്ടിൽ 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.


യോഗ്യത നേടിയ ടീമുകൾ; മിനേർവ അക്കാദമി, റിയൽ കാശ്മീർ എഫ് സി, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ, എം എസ് പി മലപ്പുറം, ഡി എസ് കെ ശിവജിയൻസ്, കേരള ബ്ലാസ്റ്റേഴ്സ്

ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നവർ, കൊൽക്കത്ത സോൺ, ബെംഗളൂരു സോൺ, മഹാരാഷ്ട്ര സോൺ എന്നീ സോണുകളിലെ വിജയികളുമായി ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷകളൊക്കെ ബാക്കി, ബ്ലാസ്റ്റേഴ്സ് ഹൃദയം പോലും ജയിക്കാതെ റെനെ മടങ്ങി

റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും.

റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ ഇഷ്ട താരങ്ങളായ വിദേശ താരങ്ങൾക്ക് അവസരം നൽകാത്തതും ആയിരുന്നു വിമർശന കാരണം.

പക്ഷെ ആ വിമർശനങ്ങൾ ഒക്കെ പെട്ടെന്ന് അടങ്ങി. സീസൺ തുടങ്ങും മുമ്പ് തന്നെ ബ്രൗണിന് പരിക്കേറ്റത് റെനെയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാം. ഒരുപക്ഷെ ബ്രൗണും ബെർബയും ഒന്നിച്ച് കളത്തിൽ ഇറങ്ങിയിരുന്നേൽ റെനെയുടെ തന്ത്രങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടിയേനെ. രണ്ടു പേരുടേയും പരിക്ക് അത് നടക്കാതിരിക്കാൻ കാരണമായി.

ഒരു ജയം മാത്രമെ ഉള്ളൂ എന്നതല്ല പരാജയത്തിലും സമനിലയിലും എന്തിന് ജയിച്ച മത്സരത്തിൽ പോലും മികച്ചൊരു പ്രകടനം നടത്താൻ റെനെയുടെ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. എന്നിട്ടും കാര്യമായ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നു വന്നില്ല എന്നതിന് ആരാധകരോട് നന്ദി പറയണം റെനെ.

ഇയാൻ ഹ്യൂമിനെ കളത്തിൽ അധികം ഇറക്കാത്തതിന് മാത്രമാണ് റെനെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഇതുവരെ ഏറ്റുവാങ്ങിയത്. ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം ഉള്ള റെനെയ്ക്ക് 2015ൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പീറ്റർ ടൈലറിനേക്കാൾ മോശം ജയ ശരാശരിയാണ്. എന്തായാലും മികച്ച ടീം കോച്ച് ആണ് എന്നത് ഒരാളെ മികച്ച പരിശീലകനാക്കില്ല എന്നതിനുള്ള ഉദാഹരണമായി തന്റെ അടുത്ത ക്ലബ് വരെയെങ്കിലും റെനെ മുളൻസ്റ്റീൻ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ ബ്ലാസ്റ്റേഴ്സ് വിട്ടതിൽ അത്ഭുതം എന്ന് ഹെങ്ബർട്ട്

കേരള ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ മുളൻസ്റ്റീന്റെ രാജി തന്നെ അത്ഭുതപ്പെടുത്തി എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സെഡറിക് ഹെങ്ബർട്ട്. ട്വിറ്ററിലാണ് ഹെങബർട്ട് റെനെയുടെ രാജി വാർത്തയോട് പ്രതികരിച്ചത്. രണ്ടു സീസണുകളും ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച താരമാണ് ഹെങ്ബർട്ട്.

ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ ക്ലബുമായി ചർച്ച ചെയ്ത് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെനെ ക്ലബിന്റെ ചുമതല ഏറ്റെടുത്ത സമയത്ത് നിരവധി ആരാധകർ ഹെങ്ബർട്ടിനെ ക്ലബിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. താരവും അന്ന് കേരളത്തിൽ എത്താൻ സന്നദ്ധത അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിനോ ആന്റോയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി ആരാധകരും വിനീതും

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോ ആന്റോ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയി കളത്തിന് പുറത്താണ് റിനോ ആന്റോ എങ്കിലും താരത്തിന് മികച്ച ഒരു വർഷം തന്നെ നേരുകയാണ് ആരാധകരും സഹതാരങ്ങളും.

റിനോയുടെ പിറന്നാൾ ആശംസയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടത് സി കെ വിനീതായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് റിനോ എന്ന് കുറിച്ചായിരുന്നു സി കെയുടെ പിറന്നാൾ ആശംസ.

സികെയ്ക്കു പിറകെ ആരാധകരും ആശംസകളുമായി ഒപ്പം കൂടി.

മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഇഷ്ഫാഖ് അഹമ്മദും ട്വിറ്റർ വഴി റിനോയെ പിറന്നാൾ ആശംസകൾ അറിച്ചു.

പരിക്ക് മാറി എത്രയും പെട്ടെന്ന് റിനോ കളത്തിൽ തിരിച്ചെത്തുമെന്നാണ് പിറന്നാൾ ആശംസകൾ നേരുന്നതിനിടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് കൊച്ചിയിൽ, ലക്ഷ്യം ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമോ?

റെനെ മുളൻസ്റ്റീൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേകി മുൻ ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരനുമായ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് ഇന്നലെ കൊച്ചിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാകാനാണോ ഡേവിഡ് ജെയിംസ് എത്തിയത് എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളിക് ജെയിംസിന്റെ കൊച്ചി എയർപ്പോട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഡേവിഡ് ജെയിംസ് തന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത് എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങളായി ഏഷ്യൻ പര്യടനത്തിലാണ് ഈ മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പർ. ഹോങ്കോങ്, മകാവോ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് ജെയിംസ് ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

എന്നാൽ റെനെ രാജി പ്രഖ്യാപിച്ച ദിവസം തന്നെ ജെയിംസ് എത്തിയത് എല്ലാവരെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആരാധകർക്കും ജെയിംസ് പ്രിയങ്കരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ കിരീടം ലക്കി സോക്കർ ആലുവയ്ക്ക്

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്ലബ് ഫുട്ബോൾ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആലുവയുടെ ജയം.

ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. 6-1 എന്ന സ്കോറിനായിരുന്നു ഇരുപാദങ്ങളിലുമായി ആലുവ ശാസ്തയെ തോൽപ്പിച്ചത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ ആദ്യ കിരീടമാണ് ഇത്.

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് ഇത് സീസണിലെ രണ്ടാം ഫൈനൽ ആയിരു‌ന്നു. എന്നാൽ അത് രണ്ടാം കിരീടമായി മാറ്റാൻ സാധിച്ചില്ല. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ പോയി, റെനെ കൊണ്ടു വന്ന താരങ്ങളോ?

മോശം പ്രകടനമായിരുന്നു എങ്കിലും റെനെ മുളൻസ്റ്റീന്റെ രാജി ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിതമായിരുന്നു. റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മർദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരങ്ങളെ കുറിച്ചാകും.

റെനെ മുളൻസ്റ്റീൻ കൊണ്ടുവന്ന സൂപ്പർ സൈനിംഗ്സ് ആയ ഡിമിറ്റാർ ബെർബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോകുമോ എന്നതാണ് പുതിയ ആശങ്ക. ഇരുതാരങ്ങളും റെനെ മുളൻസ്റ്റീൻ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബെർബറ്റോവും ബ്രൗണും വിവിധ സന്ദർഭങ്ങളിൽ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.

പരിക്കേറ്റ ബെർബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാർ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ എട്ടാം വിദേശ താരത്തെ സൈൻ ചെയ്യാൻ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സിനു പിറകെ മോഹൻ ബഗാൻ കോച്ചും രാജിവെച്ചു

ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ രാജിയുടെ ദിവസമാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീന്റെ രാജിക്ക് തൊട്ടുപിറകെ അടുത്ത രാജികൂടെ എത്തിയിരിക്കുകയാണ്. മോഹൻ ബഗാൻ പരിശീലകൻ സഞ്ജോയ് സെൻ ആണ് ഇന്ന് പത്രസമ്മേളനത്തിൽ രാജി അറിയിച്ചത്. മോഹൻ ബഗാന്റെ ഇന്നത്തെ ചെന്നൈ സിറ്റിയോടേറ്റ ദയനീയ പരാജയമാണ് സഞ്ജോയ് സെന്നിനെ രാജിയിൽ എത്തിച്ചത്.

ഇന്ന് വിജയത്തിൽ കുറഞ്ഞ ഒന്നും സഞ്ജോയ് സെന്നിന് ആശ്വാസം ഏകുമായിരുന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ന് പരാജയപ്പെട്ടതോടെ മാനേജ്മെന്റിനെ കാത്തുനിൽക്കാതെ സെൻ രാജി പ്രഖ്യാപിക്കുക ആയിരുന്നു. 7 മത്സരങ്ങളിൽ നിന്നായി 10 പോയന്റുമാത്രമുള്ള ബഗാൻ ഇപ്പോൾ ഐ ലീഗ് ടേബിളിൽ വളരെ‌ പിറകിലാണ്.

സെന്നിന്റെ പത്ര സമ്മേളനത്തിനു നേരെ മോഹൻ ബഗാൻ ആരാധകർ കല്ലെറിഞ്ഞതായും പരാതിയുണ്ട്. ചെൽസിക്ക് കിരീടം നേടിക്കൊടുത്ത ശേഷം മൗറീന്യോ ഒക്കെ രാജിവെക്കേണ്ടി വന്നിട്ടുണ്ട് എന്നും. അതുകൊണ്ട് ഈ രാജിയൊന്നും വലിയ കാര്യമല്ലാ എന്നും സഞ്ജോയ് മാധ്യമങ്ങളോട് പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷകളോടെ സോക്കർ അക്കാദമി പുത്തലം ദേശീയ സ്റ്റുഡന്റ്സ് ഒളിമ്പിക്സിന്

ഹരിയാനയിലെ റോത്തക്കിൽ ജനുവരി ​4 ന് ആരംഭിക്കുന്ന നാലാമത്  ദേശീയ സ്റ്റുഡന്റസ്  ഒളിംപിക്‌സിൽ കേരളത്തിന്റെ പ്രതിനിധികളായ  അരീക്കോട് പുത്തലം സോക്കർ അക്കാദമി ടിം ഇന്നു യാത്ര തിരിക്കും.  കോഴിക്കോട്  മെഡിക്കൽ  കോളേജ്  ഗ്രൗണ്ടിൽ വെച്ചു നടന്ന  സ്‌റ്റേറ്റ് ചാംപ്യൻഷിപ്പിലൂടെ ആണ്  സോക്കർ അക്കാദമിയുടെ താരങ്ങൾക്ക് കേരളത്തെ പ്രധിനിധികരിക്കുവാനുള്ള അവസരം ലഭിച്ചത്.  

ഒന്നര വർഷം മുമ്പ്‌ ഒരുക്കൂട്ടം ചെറുപ്പക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായി അരീക്കോട് പുത്തലം എന്ന പ്രദേശത്ത്  സ്ഥാപിതമായ അക്കാദമി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രശംസനീയമായ നേട്ടങ്ങളാണ്കൈ വരിച്ചിട്ടുള്ളത്. പുത്തലം പ്രദേശത്തെ കുറച്ച് ചെറുപ്പക്കാരാണ് അക്കാദമിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. എം പി ബി ഷൗക്കത്ത്, റാഷിദ്‌ നാലകത്ത്, നിഷാദ് ടി ടി, ഫർസാദ്  ടി ടി, മെഹബൂബ് സി പി, പ്രകാശൻ പി,  എന്നിവരാണ് അക്കാദമിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

മറ്റു അക്കാദമികളിൽ നിന്നും വ്യത്യസ്തമായി കുട്ടികളിൽ നിന്നും ഒരു രൂപ പോലും പിരിക്കാതെ , തങ്ങളുടെ തുച്ചമായ വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവച്ചാണ്‌ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്തുന്നത്. അക്കാദമിയുടെ നെടുംതൂണായ ഈ ആറ് യുവാക്കളിൽ റാഷിദ് നാലകത്ത് മാത്രമാണ് ഫുട്‌ബോൾ രംഗത്ത് സജീവമായി നിലകൊള്ളുന്നത്, ബാക്കി അഞ്ച്‌ പേർ നാട്ടിൽ ചെറു ജോലികൾ ചെയ്യുന്നവരാണ്. 

25 താരങ്ങളെ  വച്ച് ആരംഭിച്ച അക്കാദമി യിൽ ഇപ്പോൾ 120 താരങ്ങൾ പരിശീലിക്കുന്നുണ്ട്. ഇതിൽ 20 ഓളം താരങ്ങൾക്കാണ് കേരളത്തെ പ്രധിനിധീകരിക്കുവാനുള്ള അവസരം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരുവർഷ കാലയളവ് കൊണ്ട് അനേകം മികവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ ഈ അക്കാദമിക്ക് സാധിച്ചു. മുൻ മഹിന്ദ്ര യുണൈറ്റഡ് താരം കെ അനീസ്, മുൻ ഈസ്റ്റ്‌ ബംഗാൾ താരം അസീം, മുഹമ്മദ്‌ അനാസിൽ എന്നിവരാണ് അക്കാദമിയുടെ മുഖ്യ പരിശീലകർ.

ഇവരുടെ കീഴിൽ ഒന്നര വർഷത്തോളം പരിശീലനം ചെയ്ത താരങ്ങളാണ് ഹരിയാന യിലെ റോത്തക്കിലേക്ക് യാത്ര തിരിക്കുന്നത്. 4-ആം തീയതി വൈകീട്ട്‌ 5 മണിക്കാണ് ടീമിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാദിയ നദീം മാഞ്ചസ്റ്ററിൽ ഈ ആഴ്ച അരങ്ങേറും

അഫ്ഗാനിസ്ഥാനിൽ ജനിച്ച് ഡന്മാർക്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫുട്ബോൾ കളിച്ചു വളർന്ന നാദിയ നദീമിന്റെ മാഞ്ചസ്റ്റർ സിറ്റി അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറിൽ പോറ്റ്ട്ലാന്റ് ത്രോൺസ് വിട്ട് സിറ്റിയുമായി കരാറിൽ എത്തിയ നാദിയയ്ക്ക് ജനുവരി വരെ കാത്തിരിക്കണമായിരുന്നു സിറ്റി ക്യാമ്പിൽ എത്താൻ.

ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുന്ന നാദിയ ഈ ആഴ്ച നടക്കുന്ന വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിക്കായി അരങ്ങേറ്റം കുറിക്കും. ഡെന്മാർക്ക് രാജ്യാന്തര താരമായ നാദിയ കഴിഞ്ഞ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമേരിക്കയിലെ സ്കൈ ബ്ലൂ ക്ലബിനും നാദിയ മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കയിലും ഡെന്മാർക്കിലും നിരവധി ആരാധകരും നാദിയയ്ക്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version