ഏറ്റവും മികച്ച മത്സരത്തിന് ഏറ്റവും കുറവ് കാണികൾ

ഈ‌ സീസണിൽ കൊച്ചി കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്ന് കേരള ബ്ലാസ്റ്റേഴ്സും പൂനെ സിറ്റിയുമായി നടന്നത്. പക്ഷെ അത് കാണാൻ വന്നതാകട്ടെ സീസണിലെ ഏറ്റവും കുറവ് കാണികളും. വെറും 26586പേരാണ് ഇന്നത്തെ കലൂർ സ്റ്റേഡിയത്തിലെ അറ്റൻഡൻസ്.

കേരള ബ്ലാസ്റ്റേഴ്സ് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടമാണ് ആരാധകരെ ഗ്യാലറിയിൽ നിന്ന് അകറ്റിയത് എന്നു വേണം കരുതാൻ. കോച്ച് റെനെ മുളൻസ്റ്റീൻ രാജിവെച്ചതും ബെംഗളൂരുവിനോടേറ്റ കനത്ത പരാജയവും ടിക്കറ്റ് കയ്യിൽ ഉള്ളവരെ വരെ‌ സ്റ്റേഡിയത്തിൽ എത്തിച്ചില്ല. വീക്ക് ഡേ ആണ് എന്നതും ആൾക്കാരുടെ എണ്ണം കുറച്ചു.

ആളുകൾ കുറവായിരുന്നു എങ്കിലും ആവേശം ഇന്ന് ഒട്ടും കുറഞ്ഞില്ല. കളി കാണാൻ വന്നവർക്ക് മികച്ച മത്സരം തന്നെ ഇന്ന് കാണാനായി. ഈ പ്രകടനം അടുത്ത കളിയോടെ ആരാധകരെ വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തിക്കും എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൂനെ സിറ്റി കോച്ചിന്റെ നെഞ്ചത്ത് ഷൈജു ദാമോദാരന്റെ ആഹ്ലാദം

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്-പൂനെ സിറ്റി മത്സരത്തിന് കമന്ററി പറായാൻ ഷൈജു ദാമോദരൻ ഉണ്ടായിരുന്നില്ല. പകരം കലൂർ ഗ്യാലറിയിലെ വിവിഐപി ബോക്സിൽ ഇരുന്ന് കളി കാണുകയായിരുന്നു ഷൈജു ദാമോദരൻ. പിറകിൽ പൂനെ സിറ്റിയുടെ കോച്ച് റാങ്കോ പോപോവിചും. കളിയിൽ ഉടനീളം വിവിഐപി ബോക്സിൽ ബഹളമുണ്ടാക്കിയ കോച്ചിന് ഷൈജു ദാമോദരനും സംഘവും ചുട്ട മറുപടിയാണ് വിവിഐപി ബോക്സിൽ സിഫ്നിയോസിന്റെ ഗോളോടെ കൊടുത്തത്.

അതുവരെ ബഹളമുണ്ടാക്കിയ റാങ്കോ പോപൊവ്വിചിനെ നിശ്ബദരാക്കി വിവിഐപി ബോക്സിലെ മുഴുവൻ ബ്ലാസ്റ്റേഴ്സ് പ്രേമികളും റാങ്കോയുടെ നെഞ്ചത്ത് കയറി ആഘോഷിച്ചു എന്ന് തന്നെ പറയാം. ഈ ആഘോഷത്തെ കുറിച്ച് ഷൈജു ദാമോദരൻ തന്നെയാണ് ഫേസ്ബുക്കിൽ മത്സര ശേഷം കുറിച്ചത്.

നാലു മത്സരങ്ങളിൽ മോശം സ്വഭാവം കൊണ്ടു ടച്ച്ലൈൻ ബാനിലാണ് പോപോവിച്. അതാണ് അദ്ദേഹം വിവിഐപി ബോക്സിൽ എത്തിയത്. വെറുതെയല്ല ബാൻ കിട്ടിയത് എന്ന് പറഞ്ഞ ഷൈജു ദാമോദരൻ കളിയിൽ ഉടനീളം റാങ്കോ പോപൊവ്വി് റഫറിയെ തെറി വിളിക്കുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോളൊരുക്കി ആഷിഖ് കുരുണിയൻ, വീണ്ടും എമേർജിംഗ് പ്ലയർ അവാർഡ്

കിലോമീറ്ററുകൾ താണ്ടി തന്നെ കാണാനും പിന്തുണയ്ക്കാനും വന്ന ആരാധകരെ നിരാശരാക്കാതെ ആഷിക്ക് കുരുണിയൻ. പൂനെ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ടപ്പോൾ കേരളത്തിന്റെ നെഞ്ചു പിളർന്ന പൂനെയ്ക്ക് അർഹിച്ച ഗോളൊരുക്കിയത് ആഷിഖ് കുരുണിയനാണ്. 33ആം മിനുറ്റിൽ മികച്ചൊരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെയാണ് ആഷിഖ് ഗോളൊരുക്കിയത്.

ആഷിഖിന്റെ പാസ് വലയിലെത്തിക്കേണ്ട കടമ മാത്രമെ മാർസലീനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് കുരുണിയൻ പൂനെ സിറ്റിയുടെ ഗോളിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഐ എസ് എല്ലിലെ തന്റെ ആദ്യ ഗോൾ കുരുണിയൻ കണ്ടെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഷിഖിന്റെ അസിസ്റ്റ് നിരാശയാൺ നൽകിയത് എങ്കിലും കേരളത്തിന്റെ സ്വന്തം പ്രതിഭ ഫോമിൽ നിൽക്കുന്നതിൽ മലയാളികളായ മുഴുവൻ ഫുട്ബോൾ പ്രേമികളും സന്തോഷത്തിലാണ്.

ആഷികിന്റെ നാട്ടിൽ നിന്ന് ബസ്സിലാണ് ആരാധകർ AK22 എന്ന പോസ്റ്ററുമായി കലൂരിൽ എത്തിയത്. ഇന്നത്തെ പ്രകടനത്തിന് ആഷികിനെ മത്സരത്തിലെ എമേർജിംഗ് പ്ലയറായി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഷിഖ് എമേർജിംഗ് പ്ലയർ അവാർഡ് നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാത്തിരിപ്പിനുള്ളത് കാലിൽ ഉണ്ടെന്ന് കാണിച്ച് കിസിറ്റോ

കേരള ബ്ലാസ്റ്റേഴ്സ് ഈ‌ സീസൺ തുടക്കം മുതൽ ഇഴയുക ആയിരുന്നു എന്ന് തന്നെ പറയാം. തോൽക്കാതെ പലപ്പോഴും പിടിച്ചുനിന്നു എങ്കിലും ആരാധകരുടെ മനസ്സ് നിറച്ച ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെ ഒരവസാനം ആവുകയായിരുന്നു ഇന്നത്തെ പൂനെയ്ക്കെതിരായ മത്സരത്തിലെ രണ്ടാം പകുതിയോടെ.

ആദ്യ പകുതിയിൽ പൂനെയുടെ ഹോം ആണോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ഗ്രൗണ്ടിൽ നടന്നത്. ആരാധകർക്കൊക്കെ പുതിയ കോച്ചും ഒന്നും മാറ്റില്ലേ എന്ന ഭയമായിരുന്നു, നിരാശയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് പിറകിൽ. ഒരു ഗോളുമാത്രം ആയത് ആരുടെയോ ഭാഗ്യം. അത്രയ്ക്ക് അവസരങ്ങളാണ് പൂനെയ്ക്ക് ലഭിച്ചത്. എന്നാൽ രണ്ടാം പകുതിൽ സൂപ്പർ താരം എന്ന കനമുള്ള ബെർബറ്റോവിനെ പിൻവലിച്ച് കിസിറ്റോ എന്ന യുവ വിദേശ താരത്തെ ജെയിംസ് ഗ്രൗണ്ടിലേക്ക് എത്തിച്ചു.

പിന്നീട് ആണ് കളി കണ്ടത്. കേരളത്തിന് ഇതുവരെ ഇല്ലാത്ത വേഗത, കേരളത്തിന്റെ കളിക്ക് ഇതുവരെയില്ലാത്ത സൗന്ദര്യം. ആദ്യ ടച്ച് മുതൽ കിസിറ്റോയുടെ ചലനങ്ങൾക്ക് കേരള ആരാധകരുടെ പ്രതീക്ഷയ്ക്ക് മുകളിൽ പോകാൻ കഴിഞ്ഞു എന്ന് പറയാം. മിഡ്ഫീൽഡ് എന്നൊരു സാധനം കേരളത്തിന് ഉണ്ട് എന്ന് ആരാധകർക്കും ഫുട്ബോൾ കാണുന്നവർക്ക് ഇന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

എതിർതാരങ്ങളെ കബളിപ്പിച്ചും ഡിഫൻസിനേയും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനേയും ബന്ധിപ്പിച്ചും കിസിറ്റോ കളിയെ തന്നെ മാറ്റി. വെസ്ണ ഗോളിൽ പങ്കില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മൊത്തമായി മാറ്റിയതിൽ ജെയിംസ് എന്ന കോച്ചിനേക്കാൾ ഇന്ന് കിസിറ്റോയ്ക്കാണ് ക്രെഡിറ്റ് എന്നു പറയാം. ഈ പ്രതിഭ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക് ജീവൻ വീണ്ടും നൽകുകയാണ് എന്ന് പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവിൽ സിഫ്നിയോസ് രക്ഷകൻ, ബ്ലാസ്റ്റേഴ്സിന് സമനില

ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തിരിച്ചുവരവായെന്ന് പറയാം. ഇന്ന് പൂനെ സിറ്റിയെ കൊച്ചിയിൽ നേരിട്ടപ്പോൾ ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലാ എങ്കിലും ആരാധകർ ആഗ്രഹിച്ച ഒരു പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ന് കണ്ടത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ സമനില കേർളത്തിന്റെ സീസണിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കിയേക്കും.

ബെർബറ്റോവും റിനോ ആന്റോയും തിരിച്ചെത്തിയ മത്സരത്തിൽ തുടക്കത്തിൽ ഒന്നും കേരളത്തിന് എളുപ്പമായില്ല. അക്ഷരാർത്ഥത്തിൽ ആദ്യ പകുതിയിൽ കേരളം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പൂനെ സിറ്റി ആക്രമണം മാത്രമായിരുന്നു കണ്ടിരുന്നത്. അതിനുള്ള ഫലം പൂനെ സിറ്റിക്ക് ലഭിക്കുകയും ചെയ്തു. 33ആം മിനുട്ടിൽ ആഷിഖ് കുരുണിയന്റെ മികച്ച അസിസ്റ്റിൽ മാർസലീനോയാണ് പൂനെ സിറ്റിക്ക് ലീഡ് നേടികൊടുത്തത്.

ആദ്യ പകുതിയിലെ നിരാശയ്ക്ക് ഡേവിഡ് ജെയിംസ് ഇടവേളയിൽ പരിഹാരം കണ്ടെത്തി. ഡിമിറ്റാർ ബെർബറ്റോവിനെ പിൻവലിച്ച് പുതിയ സൈനിംഗ് കിസിറ്റോയ്ക്ക് അരങ്ങേറാൻ അവസരം കൊടുത്തത് കളിയുടെ താളം ആകെ മാറ്റുകയായിരുന്നു. കളിയുടെ വേഗത കേരളം കൂട്ടിയതോടെ പൂനെ ഡിഫൻസ് വിറക്കാൻ തുടങ്ങി. കിസിറ്റോയുടെ മുന്നേറ്റങ്ങൾ ആരാധകരേയും ആവേശത്തിലാക്കി.

73ആം മിനുട്ടിൽ സിഫ്നിയോസിലൂടെ കേരളം അർഹിച്ച സമനില നേടി. പെകൂസൺ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് അവസാനം നൽകിയ മികച്ച പാസ് തന്റെ ഇടം കാലൻ ഷോട്ടിലൂടെ സിഫ്നിയോസ് വലയിൽ എത്തിക്കുകയായിരുന്നു. വിജയഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചു എങ്കിലും പൂനെ ഡിഫൻസ് ഭേദിക്കാൻ പിന്നീട് കേരളത്തിനായില്ല.പെകൂസൺ 89ആം മിനുട്ടിൽ തൊടുത്ത ഷോട്ട് പൂനെ പോസ്റ്റിനെ ഉരുമ്മിയാണ് പുറത്തേക്ക് പോയത്.

സമനില കേരളത്തിനെ ഇപ്പോഴും എട്ടാം സ്ഥാനത്ത് തന്നെ നിർത്തിയിരിക്കുകയാണ്. സമനിലയോടെ പൂനെ സിറ്റി ലീഗിൽ ഒന്നാമതായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എക്സ്ട്രാ ടൈമിൽ കണ്ണൂർ വീണു, ഫൈനലിൽ കോഴിക്കോടിന് പഞ്ചാബ് എതിരാളികൾ

ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ നേരിടാൻ കണ്ണൂർ ഉണ്ടാവില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ എക്സ്ട്രാ ടൈമിലെ ഗോൾ കണ്ണൂരിന്റെ പ്രതീക്ഷകൾ തകർത്തു. പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാല ആണ് കണ്ണൂരിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നത്.

കളിയുടെ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനില പാലിക്കികയായിരുന്നു. തുടർന്ന നടന്ന എക്സ്ട്രാ ടൈമിൽ പഞ്ചാബ് കണ്ണൂരിന്റെ പ്രതിരോധം ഭേദിച്ചു. 92ആം മിനുട്ടിൽ ലൊവ്പ്രീത് സിംഗാണ് പഞ്ചാബിനായി ഗോൾ നേടിയത്. ജി എൻ ഡി യു അമൃതസറിനെ തോൽപ്പിച്ചാണ് കണ്ണൂർ സെമിയിലേക്ക് എത്തിയത്. ഫൈനലിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയെ ആതിഥേയരായ കോഴിക്കോട് നേരിടും. നാളെ വൈകുന്നേരം 3 മണിക്കാണ് ഫൈനൽ.

ഇന്ന് നടന്ന സെമിയിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പഞ്ചാബിനെ വീഴ്ത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ

ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോട് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം.

ക്യാപ്റ്റൻ ഇനാസ് റഹ്മാനാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. 18ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു ഗോൾ. ഷില്ലോങ്ങിൽ നിന്നുള്ള നോർത്ത് ഈസ്റ്റ് ഹിൽസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമിയിലേക്ക് എത്തിയത്. ഫൈനൽ പ്രവേശനത്തോടെ കിരീട നേട്ടം ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജെസ്സി ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിസംബറിലെ താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിസംബർ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡിന്. ഡിസംബറിൽ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിനുള്ള ഫലം ആരാധകരുടെ വോട്ടിംഗിലൂടെ ലിംഗാർഡിനെ അവാർഡിലെത്തിക്കുക ആയിരു‌ന്നു. ഡിസംബറിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും ഒരു അസിസ്റ്റും ലിംഗാർഡ് സ്വന്തമാക്കി.

അവസാന 9 മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകൾ ലിംഗാർഡ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം നേടിയ പതിനാലു ഗോളുകളിൽ പകുതിയും ലിംഗാർഡിന്റെ ബൂട്ടിൽ നിന്നായിരുന്നു. ആഴ്സണലിനെതിരെ നേടിയ ഇരട്ട ഗോളുകലും അവസാന മത്സരത്തിൽ എവർട്ടണെതിരെ നേടിയ മികച്ച ഫിനിഷുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ആഷ്ലി യങ് ആയിരുന്നു കഴിഞ്ഞ തവണ പ്ലയർ ഓഫ് ദി മന്ത് ആയത്. നവംബറിൽ ഗോൾ ഓഫ് ദി മന്ത് പുരസ്കാരവും ലിംഗാർഡ് നേടിയിരു‌ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

27മില്യണ് തുർക്കി സ്ട്രൈക്കർ ടൊസൂൺ എവർട്ടണിലേക്ക്

അവസാനം എവർട്ടൺ ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ അടുത്തെത്തി ഇരിക്കുകയാണ്. തുർക്കിഷ് ക്ലബായ ബെസികാസ് താരം ജെങ്ക് ടൗസൂണാണ് എവർട്ടനുമായി കരാറിൽ എത്താൻ പോകുന്നത്. എവർട്ടണും ബെസികാസും തമ്മിൽ നടന്ന ചർച്ചയിൽ 27മില്യണ് താരത്തെ കൈമാറാൻ ബെസികാസ് അംഗീകരിച്ചു. ഇന്ന് മെഡിക്കലിനായി താരം എവർട്ടണിൽ എത്തും.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ എവർട്ടന്റെ ആദ്യ സൈനിംഗ് ആകും ഇത്. ലുകാകു പോയതിന് ശേഷം ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയായിരുന്നു എവർട്ടൺ. ബെസികാസിനു വേണ്ടി മികച്ച ഫോമിലുള്ള ടൗസൺ എവർട്ടന്റെ ഗോൾ ക്ഷാമത്തിന് അവസാനമിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

26കാരനായ താരത്തിനായി നേരത്തെ ചൈനയിലെ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള 31 മില്യൺ ഓഫർ നിരസിച്ചാണ് താരം എവർട്ടണിലേക്ക് കയറുന്നത്. ജെർമ്മനിയിൽ ജനിച്ച ടൗസൺ രാജ്യാന്തര തലത്തിൽ തുർക്കി ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആമി ഹാരിസണ് എസിഎൽ ഇഞ്ച്വറി; സീസൺ നഷ്ടമാകും

ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരം ആമി ഹാരിസണ് എ സി എൽ ഇഞ്ച്വറി. കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയ വെസ്റ്റ്ഫീൽഡ് വുമൺസ് ലീഗ് മത്സരത്തിനിടെയാണ് ആമിക്ക് പരിക്കേറ്റത്‌. സിഡ്നി എഫ് സിക്കു വേണ്ടി ബൂട്ടുകെട്ടുന്ന താരത്തിന്റെ ഇരുമുട്ടുകൾക്കും ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഒരു മുട്ടിന്റെ എസിഎല്ലും ഒരു കാലിന്റെ എംസിലും ഇഞ്ച്വറിയായതാണ് താരം തന്നെ വ്യക്തമാക്കിയത്.

ഇന്നലെ ന്യൂകാസിൽ ജെറ്റ്സിനെതിരായ മത്സരത്തിലാണ് ആമിക്ക് പരിക്കേറ്റത്. മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. സിഡ്നി എഫ് സിയുടെ അപരാജിത കുതിപ്പ് ഇന്നലത്തെ സമനിലയോടെ 6 മത്സരങ്ങളായി. പരിക്കേറ്റത്തിൽ ദു:ഖമുണ്ടെന്ന് അറിയിച്ച ആമി ഹാരിസ് എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി തിരിച്ചെത്തും എന്നും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോബി കീനെ തേടി വോൾവ്സ്, എടികെ വിടാൻ ഒരുങ്ങി കീൻ

റോബി കീനിന്റെ എടികെ കൊൽക്കത്തയിലെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ക്ലബായ വോൾവ്സ് റോബി കീനായി രംഗത്ത് എത്തിയതായാണ് വാർത്തകൾ. റോബി കീൻ തന്റെ ഫുട്ബോൾ കരിയർ തുടങ്ങിയ ക്ലബാണ് വോൾവ്സ്. 1997 മുതൽ 99 വരെ കീൻ വോൾവർഹാമ്പ്റ്റണിൽ ഉണ്ടായിരുന്നു.

ഇത്തവണ പ്രീമിയർ ലീഗ് പ്രതീക്ഷയിൽ ഉള്ള വോൾവ്സ് കീനിന്റെ പരിചയസമ്പത്ത് അതിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ 61 പോയന്റുമായി ഒന്നാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. രണ്ടാം സ്ഥാനക്കാരെക്കാൾ 12 പോയന്റ് മുന്നിൽ.

37കാരനായ കീനിന്റെ വരവിൽ ആരാധകർൽകും വലിയ അതൃപ്തി ഉണ്ടാകില്ല എന്നാണ് വോൾവ്സ് കരുതുന്നത്. ഫ്രീ ട്രാൻസ്ഫർ ആയിരിക്കും എന്നതും വേജ് കുറവായിരിക്കും എന്നതും മാനേജ്മെന്റും കീനിന്റെ സൈനിംഗ് ആഗ്രഹിക്കുന്നു. കീനിനും വോൾവ്സിലേക്ക് മടങ്ങാൻ താല്പര്യമുണ്ട് എന്നാണ് വിവരങ്ങൾ. കൊൽക്കത്തയോട് റിലീസ് ലഭിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസത്തേ ഗോളടക്കം മികച്ച ഫോമിലാണ് കീൻ ഇപ്പോഴുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആഷിഖ് കുരുണിയന് പിന്തുണയുമായി നാട്ടുകാർ കൊച്ചി സ്റ്റേഡിയത്തിലേക്ക്

അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ കലൂർ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മൾ കാണാറുണ്ട്. അത് ആവർത്തിക്കുകയാണ് ഇപ്പോൾ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാർ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ്. പൂനെ സിറ്റി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയാണ് ആഷിഖ് കുരുണിയൻ ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ തന്റെ ആദ്യ ഗോളും എമേർജിംഗ് പ്ലയർ അവാർഡും കരസ്ഥമാക്കിയതോടെ സ്റ്റാർട്ടിംഗ് ഇലവനിലെ തന്റെ സ്ഥാനം ആഷിഖ് ഉറപ്പിച്ചിട്ടുണ്ട്.


പൂനെയുടെ വലിയ അറ്റാക്കിംഗ് നിരയ്ക്കൊപ്പമാണ് കളിക്കുന്നത് എന്നതും ആഷിഖിന് സഹായകരമാകുന്നുണ്ട്. കോച്ചിനും വളരെ‌ കുറച്ച് മത്സരങ്ങൾ കൊണ്ട് ആഷിഖ് പ്രിയങ്കരനായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ഗോളടിക്കുമോ എന്ന ഭയം മഞ്ഞപ്പട ആരാധകർക്ക് ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരും ആഷിഖിന്റെ നാട്ടുകാരോടൊപ്പം ആഷികിന് സ്റ്റേഡിയത്തിൽ മികച്ച പിന്തുണ നൽകിയേക്കും.

നേരത്തെ ജംഷദ്പൂർ ഇവിടെ കളിക്കാൻ എത്തിയപ്പോൾ രണ്ട് ബസ്സിലാണ് അനസിന്റെ നാട്ടിൽ നിന്ന് ആരാധകർ എത്തിയത്. അത് പൊലൊരു പിന്തുണ ഇന്നും കലൂർ ഗ്യാലറിയിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version